ബംഗ്ലാദേശുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ


ഉഭയകക്ഷി, രാഷ്ട്രീയ-നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ ഇന്ത്യാ സന്ദര്ശനം വളരെ പ്രാധാന്യമര്ഹിക്കുന്നു.  കഴിഞ്ഞ ആഴ്ച ഡല്ഹിയില്ചേര്ന്ന ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്നമ്മുടെ രാജ്യത്തിന്റെ വര്ദ്ധിച്ചുവരുന്ന നിക്ഷേപ സാധ്യതകള്തുറന്നു കാട്ടാനുള്ള അവസരവും ലഭിച്ചു.  ഇരു രാജ്യ നേതാക്കളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനകളില്പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ചില ശക്തമായ നടപടികള്സ്വീകരിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇരു രാജ്യങ്ങളിലേയും ജനതയുടെ വികസനം ഉറപ്പാക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്ശനം വഴി സാധ്യമായതെന്ന് ശ്രീമതി ഷെയ്ഖ് ഹസീനയെ സ്വാഗതം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.  കഴിഞ്ഞ ഒരു വര്ഷത്തിനിടെ ധാക്കയും ദില്ലിയും തമ്മില്ഒമ്പത് പദ്ധതികള്ആരംഭിച്ചുവെന്നും ശ്രീമതി ഹസീനയുടെ ഇപ്പോഴത്തെ ഇന്ത്യാ സന്ദര്ശനത്തിലൂടെ മൂന്ന് സംയുക്ത പദ്ധതികള്ക്ക് കൂടി തുടക്കം കുറിയ്ക്കാനായെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി.
വൈപുല്യമാര്ന്ന രീതിയില്എല്‍.പി.ജി. വിതരണം, തൊഴില്നൈപുണ്യം, ധാക്കയിലെ രാമകൃഷ്ണ മിഷനില്വിവേകാനന്ദ ഭവനം സ്ഥാപിക്കല്എന്നിവ സംബന്ധിച്ചുള്ള കരാറുകളില്ഇരു രാജ്യവും ഒപ്പുവച്ചു.  ഇന്ത്യയിലെ വടക്കു-കിഴക്കന്സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശില്നിന്നും ഇന്ത്യയിലേക്ക് വിപുലമായ രീതിയില്എല്‍.പി.ജി. വിതരണം ചെയ്യാന്തീരുമാനമായി.  ബംഗ്ലാദേശിനെ സഹായിക്കുന്നതിനായി അവിടത്തെ ജനതയുടെ കഴിവുകള്പ്രയോജനപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്ഇന്ത്യ മുന്കൈ എടുത്ത് പ്രൊഫഷണല്നൈപുണ്യ വികസന സ്ഥാപനം തുടങ്ങുവാനുള്ള പദ്ധതിയിലും ഇരു രാജ്യങ്ങളും തത്വത്തില്ധാരണയായി.
തീരദേശ നിരീക്ഷണം, ചറ്റോഗ്രാം, മോംഗ്ല തുറമുഖങ്ങളില്ഇന്ത്യന്കപ്പലുകള്ക്ക് പ്രവേശനാനുമതി, ത്രിപുരയിലെ നഗര പ്രദേശങ്ങളില്കുടിവെള്ള വിതരണത്തിനായി ഫെനി നദിയില്നിന്നും ഇന്ത്യയ്ക്ക് 1.82 ക്യുബിക് അടി വെള്ളം എടുക്കാനുള്ള അനുമതി എന്നിവയുള്പ്പെടെ ഏഴു കരാറുകളില്ഇരു രാജ്യങ്ങളും ഒപ്പുവച്ചു.  ഫെനി നദിയില്നിന്നും വെള്ളം എടുക്കാനുള്ള അനുമതി ലഭിക്കുന്നതോടെ  ത്രിപുരയിലെ അതിര്ത്തി നഗരത്തില്സ്ഥിരമായി ജലവിതരണം ഉറപ്പാക്കാന്സാധിക്കും.  അടുത്തകാലത്ത് ഉയര്ന്നുവന്ന വിവാദങ്ങള്ക്ക് ഇതോടെ പരിഹാരമാകുകയും ചെയ്യും.
തീരദേശ നിരീക്ഷണത്തെ കുറിച്ച് വിശദീകരിയ്ക്കവേ കരാറിന് ആത്യന്തികമായി റഡാര്യൂണിറ്റുകളും അടിസ്ഥാന സൗകര്യങ്ങളും പൊതുതീരദേശത്ത് സ്ഥാപിക്കാന്അനുമതി ലഭ്യമാക്കുമെന്നും അത് പങ്കിടുന്ന തീരദേശങ്ങളെ നന്നായി നിരീക്ഷിക്കാന്ഇരു രാജ്യങ്ങള്ക്കും കഴിയുമെന്നും ഗവണ്മെന്റ് വൃത്തങ്ങള്വ്യക്തമാക്കി.  തീരദേശ പരിപാലനത്തിനും സുരക്ഷയ്ക്കുമായി
20 നിരീക്ഷണ യൂണിറ്റുകള്സ്ഥാപിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ലോക സാമ്പത്തിക ഫോറത്തില്പ്രസംഗിക്കവേ, ബംഗ്ലാദേശ് ഒരു മതേതര രാജ്യമാണെന്ന് ശ്രീമതി ഷെയ്ഖ് ഹസീന പറഞ്ഞു.  2017 ഓഗസ്റ്റ്-സെപ്റ്റംബര്മാസങ്ങളിലായി രാജ്യത്ത് ഒരു ദശലക്ഷത്തിലധികം റോഹിംഗ്യന്അഭയാര്ത്ഥികള്മ്യാന്മാറില്നിന്നും എത്തിയതായി ശ്രീമതി ഹസീന പറഞ്ഞു.  ഇവരെ മ്യാന്മാറിലേക്ക് തിരിച്ചെത്തിക്കാന്ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് ശ്രീമതി ഹസീന അഭിപ്രായപ്പെട്ടു.  1.1 ദശലക്ഷം റോഹിംഗ്യക്കാര്ചിറ്റഗോംഗ് മലനിരകളിലെ അഭയാര്ത്ഥി ക്യാമ്പുകളില്കഴിയുകയാണ്.  റോഹിംഗ്യകളുടെ പുനരധിവാസത്തിനും അവരെ സഹായിക്കുന്നതിനും ഇന്ത്യ വിവിധ പദ്ധതികള്ആസൂത്രണം ചെയ്തിട്ടുണ്ട്.  റാഖീന്പ്രവിശ്യയില്അവരെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യ ഒരു കോളനി നിര്മ്മിച്ചു നല്കിയിട്ടുണ്ട്.  റോഹിംഗ്യന്പ്രശ്നം സമാധാനപരമായി കൈകാര്യം ചെയ്ത് പരിഹരിക്കുന്നതിന് തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീമതി ഹസീന അഭിപ്രായപ്പെട്ടു.  ബംഗ്ലാദേശില്കഴിയുന്ന ബുദ്ധമത വിശ്വാസികളുടെ ക്ഷേമത്തിനായി 10 കോടി രൂപയുടെ സഹായവും ഇന്ത്യ ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തു.
വരുന്ന ആസിയാന്ഉച്ചകോടിയില്റോഹിംഗ്യന്അഭയാര്ത്ഥികളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങള്ചര്ച്ച ചെയ്യപ്പെടുമെന്നാണ് ബംഗ്ലാദേശികള്പ്രതീക്ഷിക്കുന്നത്.  അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ച വിഷയങ്ങളും ബംഗ്ലാദേശികള്ഉന്നയിച്ചേക്കും.  ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങള്കോടതിയുടെ പരിഗണനയിലാണെന്നും
ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.  ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്തങ്ങള്സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എന്നാല്ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുല്ഹക്ക് അഭിപ്രായപ്പെട്ടു.
ഭീകരവാദവും അഴിമതിയും തുടച്ചു നീക്കാന്രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഹസീന ആവര്ത്തിച്ച് വ്യക്തമാക്കി.  ന്യൂനപക്ഷ-ഭൂരിപക്ഷ വിവേചനത്തിനപ്പുറമുള്ള കാഴ്പ്പാട് രൂപീകരിക്കാന്കിഴക്കന്ഏഷ്യന്രാജ്യങ്ങള്മുന്നോട്ട് വരണമെന്ന് ശ്രീമതി ഹസീന ആവശ്യപ്പെട്ടു
2020 ല്രാജ്യത്ത് സംഘടിപ്പിക്കുന്ന ബംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാന്റെ നൂറാം ജന്മവാര്ഷികാഘോഷ പരിപാടിയില്പങ്കെടുക്കാന്ഉഭയകക്ഷി ചര്ച്ചയുടെ അവസാനം ശ്രീമതി ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധാക്കയിലേക്ക് ക്ഷണിച്ചു.  ഇന്ത്യ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്   :  കല്ലോല്ബട്ടാചാര്യ
സ്പെഷ്യല്കറസ്പോണ്ടന്റ്, ഹിന്ദു ദിനപത്രം.


വിവരണം       :  തുളസിദാസ്

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.