Posts

Showing posts from December, 2019

അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലസൂചനകള്‍ പുറത്തു വന്നു. യുദ്ധക്കെടുതികളില്‍ നിന്നും ഇനിയും മോചിതമാകാത്ത രാജ്യം ജനാധിപത്യ പ്രക്രിയയില്‍ ശൈശവാവസ്ഥയില്‍ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഘാനി 50.46 ശതമാനം വോട്ടു നേടി വിജയിച്ചതായി സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും തൊട്ടടുത്ത എതിരാളിയുമായ ഡോ. അബ്ദുള്ള അബ്ദുള്ളയെ രണ്ടു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. താലിബാന്‍ അഴിച്ചുവിടുന്ന നിര്‍ബാധമായ ആക്രമണങ്ങള്‍ക്കിടയിലും ജനായത്ത ഭരണം ഉറപ്പാക്കാന്‍ ക്രമക്കേടുകളില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തിയ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. കൃത്രിമം ഒഴിവാക്കാന്‍ ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ആയിരക്കണക്കിന് ആളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്നും അയോഗ്യരാക്കിയിരുന്നു. എങ്കിലും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അവയെല്ലാം ഒന്നൊന്നായി പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്മീഷന്‍. ഈ പരിശോധനകള്‍ക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ഈ...

എവറസ്റ്റ് പര്യവേഷണത്തിനുള്ള നിയമം നേപ്പാല്‍ ഗവണ്‍മെന്റ് കര്‍ക്കശമാക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലേയ്ക്കുള്ള സാഹസിക യാത്രയില്‍ നിന്നാണ് നേപ്പാള്‍ വലിയ ഒരു വരുമാനം നേടുന്നത്. മൗണ്ട് എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണ്. ഈ ഉയരം കീഴടക്കുന്നതിനിടയിലാണ് 11 പേരുടെ ജീവന്‍ അപഹരിച്ചുകൊണ്ടുള്ള വലിയ ര ദുരന്തം ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഉണ്ടായത്. 2015 ല്‍ ഹിമാലയന്‍ മേഖലയിലെ ഭൂകമ്പത്തെ തുടര്‍ന്ന് 22 സാഹസികരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഉണ്ടായി. മഞ്ഞുമല ഇടിഞ്ഞ് ഒട്ടേറെ യാത്രക്കാര്‍ ഈ മേഖലയില്‍ കുടുങ്ങിയിരുന്നു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് പര്‍വ്വതാരോഹരില്‍ ഭൂരിഭാഗവും 8000 മീറ്റര്‍ ഉയരത്തിലുള്ള ഡെത്ത് സോണില്‍ കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. ഈ കാത്തുനില്‍പ്പ് ചിലപ്പോള്‍ മണിക്കൂറുകള്‍ നീളുന്നു. ഇതാണ് മണ്ണിടിച്ചില്‍മൂലമുള്ള ദുരന്തത്തിന് ആഴംകൂട്ടിയത്. ഉയര്‍ന്ന മര്‍ദ്ദവും ക്ഷീണവും കാരണം ഡെത്ത് സോണിലുള്ള കാത്തുനില്‍പ്പ് പലര്‍ക്കും ദുസഹമാണ്. നിശ്ചിത സമയത്തിനുള്ളില്‍ പര്‍വ്വതാരോഹണം പൂര്‍ത്തിയാക്കാനുള്ള നിബന്ധനമൂലം പരിവേഷകര്‍ സുരക്ഷാ വകവയ്ക്കാതെ ദുരന്തം വിളിച്ചുവരുത്തുന്നു. നേപ്പാള്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് , ഈ വര്‍ഷം മേയ് മാസം 22 ന...

അമേരിക്ക പുറത്തിറക്കുന്ന മതവിവേചനം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും

അമേരിക്ക പുറത്തിറക്കുന്ന മതവിവേചനം പ്രോത്സാഹി പ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. മ്യാന്‍മര്‍, ചൈന, എറിട്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്കുമിനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടിക യിലുള്ള മറ്റ് അംഗങ്ങള്‍. ഇവരെ 'കണ്‍ട്രീസ് ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍' (സിപിസി) എന്ന പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടു ത്തിയിട്ടുള്ളത്. 1988-ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമമനുസരി ച്ചാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യങ്ങളെ സി.പി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മതസ്വാതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിക്കുക, അതിനുവേണ്ടി ആക്രമണങ്ങള്‍ പ്രോത്സാഹിപ്പി ക്കുക, തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയാണ് സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. പട്ടികയിലെ രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കയ്ക്ക് സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ സിപിസി പട്ടികയെ വിമര്‍ശിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി, പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാജ്യങ്ങളെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണെന്ന് കുറ്റപ്പെടുത്തി...

ജലപരിപാലനത്തിലെ ഇന്ത്യയുടെ സമഗ്ര സമീപനം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഭൂഗര്‍ഭ ജലപരിപാലനത്തിനായി ഗവണ്‍മെന്റ് അടല്‍ ഭൂജല്‍ യോജന രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ ജലപ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാം എന്‍.ഡി.എ. ഗവണ്‍മെന്റ് ജല്‍ശക്തി എന്ന പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ച് ഭൂഗര്‍ഭ ജലപരിപാലനത്തിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ലോകത്തിന് കാട്ടിക്കൊടുത്തു. ജലപരിപാലനത്തിന് സമഗ്രമായ ഒരു സമീപനം സാധ്യമാക്കാന്‍ പുതിയ മന്ത്രാലയത്തിന്റെ രൂപീകരണം വഴിതെളിച്ചു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഫലപ്രദമാകില്ല. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നം മാത്രമല്ല, കൃഷിക്കായി ബദല്‍ വിളകളുടെ ആവശ്യകതയെ കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കാനും അടല്‍ ഭൂജല്‍ പദ്ധതി സഹായിക്കും. രാജ്യത്തെ കൃഷി, ഭൂഗര്‍ഭ...

നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കി ഇന്ത്യയും ഒമാനും

ഗള്‍ഫ് മേഖലയിലെ ബൃഹത്തും സമ്പല്‍സമൃദ്ധവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമാന് തീരെ കുറഞ്ഞ അന്താരാഷ്ട്ര പ്രാധാന്യമാണുള്ളത്. എന്നാല്‍ പേര്‍ഷ്യന്‍ കടലിടുക്കിന്റെ തന്ത്രപ്രധാന സ്ഥാനത്ത് നിലകൊള്ളുന്ന ഒമാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഏറെ നയതന്ത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏറെക്കാലം ആഭ്യന്തര കലഹങ്ങളും സാമ്പത്തിക മുരടിപ്പും അനുഭവിച്ചു വന്നിരുന്ന ഒമാനില്‍ സുല്‍ത്താന്‍ ഖ്വാബുസിന്റെ നേതൃത്വം ഒരു വഴിത്തിരിവായി. 1970 മുതല്‍ സുല്‍ത്താന്‍ ഖ്വബൂസാണ് ഒമാനിലെ ഭരണയന്ത്രം തിരിക്കുന്നത്. അദ്ദേഹം സമൃദ്ധമായ എണ്ണ സമ്പത്തിനെ സാമ്പത്തിക ചാലക ശക്തിയായി വഴിമാറ്റുകയും അത് ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വഴിതെളിക്കുകയും ചെയ്തു. അയല്‍ രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം പുലര്‍ത്തിയ ഒമാന്‍ ചിന്നഭിന്നമായ ഗള്‍ഫ് മേഖലയില്‍ പ്രാദേശികമായി പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ്. പ്രാദേശിക പിരിമുറുക്കങ്ങളും വിവാദ പ്രശ്‌നങ്ങളും തന്ത്രപരമായി പരിഹരിക്കുന്നില്‍ ഒമാന്റെ പങ്ക് വളരെ വലുതാണ്. ഗള്‍ഫ് മേഖലയില്‍ ഒമാന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇന്ത്യ പതിറ്റാണ്ടുകളായി ആ രാജ്യവുമായി ദൃഢമായ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നു. ര...

19-ാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗം

ഇന്ത്യ-ഇറാന്‍ 19-ാമത് സംയുക്ത സമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ സംയുക്തമായാണ് യോഗത്തില്‍ അധ്യക്ഷം വഹിച്ചത്. ഇന്ത്യയും ഇറാനും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന സൗഹൃദബന്ധം ദൃഢപ്പെടുത്തുന്നതും വിപുലീകരിക്കുന്നതും ലക്ഷ്യമിട്ടാണ് സംയുക്ത സമിതി രൂപീകരിച്ചത്. സന്ദര്‍ശനത്തിനിടെ ശ്രീ. ജയ്ശങ്കര്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും ചര്‍ച്ചകള്‍ നടത്തി. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ആധ്യക്ഷനുമായും, ഗതാഗത-നഗര വികസന വകുപ്പ് മന്ത്രിയുമായും ശ്രീ. എസ്.ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഈ അവസരത്തില്‍ നടക്കുന്ന സംയുക്ത സമിതി യോഗം ഏറെ നിര്‍ണ്ണായകമാണ്. ഇറാന്‍ ആണവകരാറില്‍ നിന്നും ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതിനെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതുള്‍പ്പെടെ വളരെ ഫലപ്രദമായ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പുരാതനകാലം മുതല്‍ ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം ഊഷ...

പുരോഗമിക്കുന്ന 22-ാമത് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധിതല ചര്‍ച്ചകള്‍

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിര്‍ത്തി സംബന്ധമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെയും വാങ് യി സന്ദര്‍ശിക്കുകയുണ്ടായി. ചില സുപ്രധാന വസ്തുതകള്‍ കൊണ്ട് ഇത്തവണത്തെ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ ശ്രദ്ധേയമായിത്തീര്‍ന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി 2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ നടപ്പാക്കുമെന്ന് ഇരു നേതാക്കളും അന്ന് ധാരണയിലെത്തി. എങ്കില്‍ മാത്രമെ അതിര്‍ത്തികളില്‍ സമാധാനം ഉറപ്പുവരുത്താനാകൂ എന്നായിരുന്നു ചര്‍ച്ചയിലെ കണ്ടെത്തല്‍. 'ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയ്ക്കും അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ കാഴ്ചപ്പാടും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇരുരാഷ്ട്രങ്ങളുടെയും നേതൃത്വം വാഗ്ദാനം ചെയ്തതായി'' ചര്‍ച്ചയ്ക്കുശേഷം അജിത് ഡോവല്‍ അറിയിച്ചു. ഇന്ത്യ-ചൈന പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങ...

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വികാസത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികാസത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പിച്ച് പറഞ്ഞു. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരുന്ന പശ്ചാത്തലമാണെങ്കിലും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കോടി യു.എസ്. ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്തുന്നതിന് തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് എടുത്ത ശക്തമായ തിരുത്തല്‍ നടപടികളുടെ ഫലം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉടന്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവെ ശ്രീ. നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായികളുടെ സംഘടനയായ ASSOCHAMന്റെ നൂറാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ സാമ്പത്തിക രംഗം ചുരുങ്ങുകയാണെന്ന വാദങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജി.ഡി.പി. നിരക്കില്‍ തളര്‍ച്ച ഉണ്ടായിയെന്നത് വാസ്തവമാണ്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യമാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. ചൈനയും അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കി...

സൗദി - ഖത്തര്‍ ബന്ധം ഊഷ്മളമാക്കാന്‍ അര്‍ത്ഥവത്തായ ചില സമീപനങ്ങള്‍

40-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പരമോന്നത സമിതിയുടെ ഉച്ചകോടിയില്‍, സൗദി - ഖത്തര്‍ ബന്ധത്തില്‍ പുതിയ മാനങ്ങള്‍ കൈവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയായി. സൗദി അറേബ്യ, ഈജിപ്ത്, യു എ ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍, ഖത്തര്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സെയ്ദ്, റിയാദിലെ 2019 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്താറിലെ എമിര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനിയെ വ്യക്തിപരമായി ക്ഷണിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയായ ഷെയ്ക് അബ്ദുള്ള ബിന്‍ നാസര്‍ അലി താനിയെ ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ അയയ്ക്കുകയായിരുന്നു. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. അറേബ്യന്‍ ദ്വീപില്‍ നിന്നും ഖത്തറിനെ വേര്‍പ്പെടുത്തുന്നതിന് അതിര്‍ത്തിയില്‍ നിന്നും 61 കിലോമീറ്റര്‍ 200 മീറ്റര്‍ വീതിയില്‍ കനാലായ സന്‍വായ, കുഴിച്ച് ദ്വീപായി മാറ്റാന്‍ സൗദി അറേബ്യ ഉദ്ദേശിച്ചിരുന്നു. സൗദി - ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും, പ്രത്യക്ഷത്തില്‍ ക...

ഇന്ത്യ - അമേരിക്ക രണ്ടാം 2+2 യോഗം

ഇന്ത്യയിലേയും, അമേരിക്കയിലേയും പ്രതിരോധ, വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെയും, ഉന്നതതല ഉദ്യോഗസ്ഥരു ടെയും യോഗമായ 2+2 കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി യില്‍ നടന്നു. ഇത് രണ്ടാം തവണയാണ് 2+2 ഉന്നതതലയോഗം ചേരുന്നത്. ഇന്തോ - പസപിക് മേഖലയുടെ സമാധാനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട് വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. മേഖലയിലെ പാരിസ്ഥിതിക വെല്ലുവിളികളും, ഭീകരവാദ ഭീഷണിയും നേരിടുന്നതിനെക്കുറിച്ചും, അഫ്ഗാനിസ്ഥാനില്‍ സുസ്ഥിര ഭരണം നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. വ്യവസായ മേഖലയിലെ സുരക്ഷാസഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പ്രതിരോധ ഗവേഷണ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം യാഥാര്‍ത്ഥ്യമാകാന്‍ ഈ കരാര്‍ കൂടുതല്‍ സഹായകരമാകും. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്തോ - യു.എസ് 2+2 സംവാദത്തില്‍ സൈനിക സഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പു വച്ചിരുന്നു. പ്രതിരോധ മേഖലയിലെ വാര്‍ത്താ വിനിമയ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട 'COMCASA'' കരാറിനാണ് ആദ്യ യോഗത്തില്‍ അംഗീ...

ഇന്ത്യ-പോര്‍ച്ചുഗീസ് ബന്ധം വളര്‍ച്ചയുടെ പാതയില്‍

പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ നടത്തിയ ഇന്ത്യ സന്ദര്‍ശനം വിവിധ കാരണങ്ങളാല്‍ പ്രാധാന്യമേറിയതാണ്. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്പിന് പുറത്ത് ശ്രീ. കോസ്റ്റ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുവരെ മൂന്നുവട്ടം ശ്രീ. കോസ്റ്റ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2017 ജനുവരിയില്‍ ഇന്ത്യ നല്‍കിയ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ കോസ്റ്റ ഇന്ത്യയില്‍ എത്തിയിരുന്നു. ഗാന്ധി നഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിലും അന്ന് അദ്ദേഹം പങ്കെടുത്തു. അതേ വര്‍ഷം തന്നെ, പ്രധാമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളെപ്പറ്റിയും ഉഭയകക്ഷി സഹകരണം ആവശ്യമായ മേഖലകളെപ്പറ്റിയും അന്ന് ചര്‍ച്ചകളും നടന്നു. പോര്‍ച്ചുഗലിലെ 65,000 ത്തോളം വരുന്ന ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിക്കാനും ശ്രീ. മോദി അന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ നയതന്ത്ര പ്രതിനിധികള്‍ എന്നാണ് പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹത്തെ ശ്രീ. മോദി വിശേഷിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം, ഉപരാഷ്ട്രപതി എം. വെങ...

പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രമേയത്തെ ശക്തമായി തള്ളി ഇന്ത്യ

വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കിടയിലെ പരസ്പര തര്‍ക്കം സദാ നിലനില്‍ക്കുന്ന സ്ഥിതി വിശേഷമാണ് പാകിസ്ഥാനിലുള്ളത്. ഇന്ത്യയെ സംബന്ധിക്കുന്ന ഏതൊരു ആഭ്യന്തരകാര്യവും ചര്‍ച്ചയ്ക്കു വിധേയമാക്കുന്ന മോശം സംസ്‌കാരവും പാകിസ്ഥാനുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ അതും ചര്‍ച്ചയ്ക്കു വിധേയമായി. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ഈ വിഷയത്തില്‍ മറ്റൊരു രാജ്യത്തിനും താല്‍പര്യം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല എന്നിരിക്കെയാണിത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പീഡിതരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്ന ലക്ഷ്യമാണ് പൗരത്വ ഭേദഗതി നിയമത്തിനുള്ളത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന നടപടി അന്താരാഷ്ട്ര തലത്തില്‍ നാണക്കേടുണ്ടാക്കുന്നതാണ്. ഇതാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ പാകിസ്ഥാന്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കാരണം. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പാകിസ്ഥാന് വളരെ മോശമായ ചരിത്രമാണുള്ളത്. ഭീതിയിലും, സുരക്ഷിതത്വമില്ലായ്മയിലുമാണ് പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ജീവ...

ഇന്തോ-പസഫിക് 1.5 സംഭാഷണങ്ങളുടെ പാത

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധം എന്ന ആശയം രൂഢമൂലമായ സാഹചര്യത്തിലാണ് ആറാമത് ഇന്ത്യന്‍ മഹാസമുദ്ര യോഗവും പതിനൊന്നാമത് ഡല്‍ഹി സംഭാഷണവും ഉള്‍പ്പെടുന്ന 1.5 ചര്‍ച്ചകള്‍ക്ക് ന്യൂഡല്‍ഹി സാക്ഷ്യം വഹിച്ചത്.  2019 ജൂണില്‍ ആസിയാന്‍ നിലപാട് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്വതന്ത്രവും തുറന്നതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുളള ഇന്തോ പസഫിക്കിനെ കുറിച്ചുളള തന്ത്രപരമായ ആശയം ചര്‍ച്ച ചെയ്യുന്നതും ഇന്തോ പസഫിക്കിനെ കുറിച്ചുളള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി ഷാംഗ്‌റി-ലാ സംഭാഷണവും നടന്നു. ആഭ്യമായാണ് ഈ രണ്ട് യോഗങ്ങളും അടുത്തടുത്ത് സംഘടിപ്പിക്കുന്നത്.  ഇന്തോ-പസഫിക് സംഭാഷണത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍, ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ സമുദ്രത്തെ ഉള്‍ക്കൊളളുന്ന പ്രദേശങ്ങളെ കുറിച്ചുളള ഇന്ത്യന്‍ കാഴ്ചപ്പാട് വ്യക്തമാക്കി. വൈവിധ്യങ്ങള്‍ക്കിടയിലും ഇന്തോ-പസഫിക് സംഘടനയിലെ അംഗങ്ങള്‍ തമ്മിലുളള സഹകരണം ചര്‍ച്ചയായി.  2019 നവംബറില്‍ ഇന്ത്യ- ഇന്തോ-പസഫിക് സമുദ്രസംഘടന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സമുദ്ര പരിസ്...

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍.

അവഗണിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ് കാലാവസ്ഥാ വ്യതിയാനം. ഇതില്‍ നിന്നും ഒരു രാജ്യവും മുക്തമല്ല. ഒരു രാജ്യത്തിന്റെ മാത്രമായ പ്രവര്‍ത്തനവും പ്രവര്‍ത്തന രാഹിത്യവും ഇതിനെ ബാധിക്കാനും പോകുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഇതിനോടകം ഇന്ത്യയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കാലം തെറ്റിയുള്ള മഴ, കൊടും ചൂട്, ക്രമം തെറ്റിയുള്ള ശൈത്യം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ആരോഗ്യത്തെയും ഭക്ഷ്യോത്പാദനത്തെയും ബാധിക്കാനും തുടങ്ങിയിരിക്കുന്നു. അടുത്തിടെ അവസാനിച്ച കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച മാഡ്രിഡ് ഉച്ചകോടി, 2015 ലെ പാരിസ് ഉടമ്പടി 2020 മുതല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളിലേര്‍പ്പെടുകയുണ്ടായി. ഒരാഴ്ച നീണ്ടു നിന്ന ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യ രാശിക്കുണ്ടാകാനിടയുള്ള മഹാവിപത്തും ഇതു സംബന്ധിച്ചുള്ള ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പും വിശദമായി ചര്‍ച്ച ചെയ്തു. ഇതിനോടകം പ്രകൃതിക്കുണ്ടായ നാശം തുടരാതിരിക്കണമെങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ അതിവേഗം മുന്നോട്ടു കൊണ്ടു പോകേണ്ടതിന്റെ ആവശ്യകത രാജ്യാന്തര ഗവണ്‍മെന്റുകളുടെ സമിതി ചൂണ്ടിക്കാട്ടി. ആഗോളതാപനം 1.5 ഡിഗ്...

ഇന്ത്യ-മാല്‍ഡീവ്‌സ് ആറാമത് സംയുക്ത കമ്മീഷന്‍ യോഗം

ആറാമത് ഇന്ത്യ-മാല്‍ഡീവ്‌സ് സംയുക്ത കമ്മീഷണന്‍ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. മാല്‍ഡീവ്‌സ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്ജയശങ്കറും യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാവശങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. സോലിഹ് ഗവണ്‍മെന്റ് രൂപീകരണത്തിനു ശേഷം മാല്‍ഡീവ്‌സിന് ഉണ്ടായ ജനാധിപത്യപരമായ രൂപമാറ്റം ബഹുമുഖ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിക്കുന്നതിന് വഴി തെളിച്ചിട്ടുണ്ട്. മാല്‍ഡീവ്‌സിലെ സാമൂഹികമേഖലാ വികസനത്തിനുളള സഹായം കൂടാതെ സമുദ്ര സുരക്ഷ പ്രതിരോധ മേഖലകളിലെ സഹകരണവും വ്യാപിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണ്. മാല്‍ഡീവ്‌സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം 1.4 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 800 മാല്‍ഡീവ്‌സിലെ അടിസ്ഥാന സൗകര്യമേഖലയിലുളള പദ്ധതികള്‍ക്കായി 800 മില്യണ്‍ ഡോളര്‍ വായ്പാ സഹായവും, സാമൂഹിക വികസന പദ്ധതികള്‍ക്കായി 5.6 മില്ല്യണ്‍ ഡോളര്‍ സഹായ ധനവും ഇന്ത്യ പ്രഖ്യാപിച്ചു. മാല്‍ഡീവ്‌സിലെ വിവിധ ദ്വീപുകള്‍ തമ്മിലുളള വികസന വിടവ് നികത്താന്‍ ഇത്തരം സഹായ പദ്ധതികളിലൂടെ സാ...

പാര്‍ലമെന്റില്‍ ഈ ആഴ്ച

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി എന്നതാണ്. ഇരുസഭകളും ബുധനാഴ്ച ബില്ലിന് അംഗീകാരം നല്‍കി. അയല്‍രാജ്യമായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. മതപരമായ വിഭജനത്തിനുശേഷം ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് സമുദായങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി എത്തുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യരാക്കുന്നതിനായാണ് പൗരത്വ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനാണിത്. ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരാണ് ആ ആറ് സമുദായങ്ങള്‍. ഭരണഘടനാപരമായി ഇവയ്ക്ക് ഉത്തരം നല്‍കിയ ഷാ, നിബന്ധനകള്‍ക്ക് അനുസൃതമായി ബില്ലിന് ന്യായമായ വര്‍ഗ്ഗീകരണം ആവശ്യമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 566 മുസ്ലീംഗങ്ങള്‍...
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള 2016 ജൂണ്‍ 23 ലെ തീരുമാനം മുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് ബ്രിട്ടണ്‍ കടന്നു പോകുന്നത്. ഡേവിഡ് കാമറൂണ്‍, തെരേസമെയ് എന്നീ പ്രധാനമന്ത്രിമാരുടെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല ഈ തീരുമാനം തകര്‍ത്തത്. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയേയും തീരുമാനം അവതാളത്തിലാക്കി. ബ്രെക്‌സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ തെരേസാ മെയ് നടത്തിയ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അംഗങ്ങള്‍ തന്നെ പരാജയപ്പെടുത്തി. തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിയുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഈ വര്‍ഷം ജൂലൈയില്‍ സ്ഥാനമേറ്റു. ബ്രക്‌സിറ്റിന് ഒക്‌ടോബര്‍ 31 ന് മുമ്പായി അംഗീകാരം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് ബ്രക്‌സിറ്റിനുള്ള സമയം മൂന്ന് മാസത്തേയ്ക്ക് കൂടി ബ്രസല്‍സില്‍ നിന്നും നീട്ടി വാങ്ങി. 2020 ജനുവരിവരെയാണ് സമയം ദീര്‍ഘിപ്പിച്ചു കിട്ടിയിട്ടുള്ളത്. ഇതിനിടയില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലേയ്ക്ക് പോകാന്‍ ബോറിസ് ജോണ്‍സണ്‍ ഒക്‌ടോബര്‍ 24 ന് തീരുമാനിക്കുകയായിര...

ഹാഫിസ് സയ്യിദിനെതിരെയുള്ള നടപടി പ്രഹസനമോ സത്യസന്ധമോ?

26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും തീവ്രവാദ സംഘടനയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ജമാത്ത്-ഉദ്-ധവയുടെ തലവനുമായ ഹാഫിസ് സയ്യിദിനെ തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് ലാഹോര്‍ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. ജൂലൈയിലാണ് പഞ്ചാബ് പൊലീസിലെ തീവ്രവാദം തടയല്‍ വിഭാഗം സയ്യിദിനും കൂട്ടാളികള്‍ക്കുമെതിരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലേക്ക് അയച്ചത്. കേസില്‍ വിധി വരുമ്പോഴും സയ്യിദ് ജയിലില്‍ തന്നെയായിരുന്നു. പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ കോടതി സയ്യിദിനെതിരെ കുറ്റപത്രം നല്‍കിയത് ഡിസംബര്‍ 11 നായിരുന്നു. എന്നാല്‍, എന്ത് കൊണ്ട് ഇപ്പോള്‍ എന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം. സയ്യിദിനെതിരെയുള്ള കേസ് കോടതി ഗൗരവകരമായി കണക്കാക്കുമോ എന്ന ചോദ്യം പാകിസ്ഥാന്റെ പ്രവര്‍ത്തന രീതി നല്ലവണ്ണം അറിയുന്നവരുടെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതിനുള്ള സംഘടനയായ എഫ്.എ.റ്റി.എഫിന്റെ നേതൃത്വത്തില്‍ ഭീകരവാദത്തിനുള്ള ധനസഹായം നല്‍കല്‍ തടയുന്നതില്‍ പാകിസ്ഥാന്റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം നിലനിന്നിരുന്നു. ഐക്യ...

താലിബാന്‍-യു.എസ്. സമാധാന ചര്‍ച്ച സാധ്യമാകാന്‍ വലിയ വെല്ലുവിളികള്‍

താലിബാനുമായുള്ള സമാധാനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ അമേരിക്കന്‍ സൈനിക കേന്ദ്രത്തന്റെ സമീപത്ത് താലിബാന്‍ നടത്തിയ ചാവേറാക്രമണം സമാധാന ശ്രമങ്ങള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അഫ്ഗാനിലെ അമേരിക്കയുടെ സൈനിക കേന്‌റദമായ ബഗ്രാം എയര്‍ ബേസിന് സമീപമാണ് കഴിഞ്ഞ ദിവസം താലിബാന്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ താലിബാന്‍ നേതാക്കളുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ നാറ്റോ സേനക്ക് നേരെ താലിബാന്‍ വലിയ തീവ്രവാദ ആക്രമണം നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് താലിബാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. വീണ്ടും ചര്‍ച്ചകള്‍ക്കുള്ള സാധ്യത പുനരാരംഭിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അക്രമം അവസാനിപ്പിക്കുമെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവുമായി അവര്‍ റഷ്യയേയും, ചൈനയേയും പാകിസ്ഥാനേയും സമീപിച്ചിര...

പൗരത്വ നിയമ ഭേദഗതി ബില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെ പിന്തുണയ്ക്കും

പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന അവസരത്തില്‍ പാകിസ്ഥാന്‍ ഈ ബില്ലിനെ എതിര്‍ത്ത് പ്രസ്താവന ഇറക്കുകയുണ്ടായി. അയല്‍ രാജ്യങ്ങളില്‍ നിന്നും വേട്ടയാടപ്പെട്ടതിനെ തുടര്‍ന്ന് പലായനം ചെയ്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന നിയമ ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുകയും, അവരെ ഉന്മൂലനം ചെയ്യുകയും  ചെയ്ത രാജ്യമാണ് പാകിസ്ഥാന്‍. വിഭജന സമയത്ത് 23.5 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കേവലം 3.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ദ്ദയം വേട്ടയാടുന്ന പാകിസ്ഥാനെ പോലെയുള്ള ഒരു രാഷ്ട്രം ഈ ബില്ലിനെതരെ സംസാരിക്കുന്നതില്‍ ഒരു ഔചിത്യവും ഇല്ലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. വിഭജനത്തിന്റെ സമയത്ത് അംഗീകരിച്ച നെഹ്രു ലിയഖത്ത് ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലേയും മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നുള്ള കരാറില്‍ നിന്നും പാകിസ്ഥാന്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. ബംഗ്ലാദേശിലെ അവസ്ഥയും മറ്റൊന്നല്ല. 1971-ല്‍ 21.3 ശതമാനമായ...

ഇന്ത്യയുടെവളര്‍ച്ച തുടരുമെന്ന് OECDസാമ്പത്തിക സര്‍വ്വേ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെവളര്‍ച്ച സുസ്ഥിരമാണെന്നും ഭാവിയിലും അത് തുടരുമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. OECD സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. കോര്‍പ്പറേറ്റ് നിക്ഷേപം, വ്യാവസായിക ഉല്പാദനം എന്നിവയുടെ പിന്നോക്കാവസ്ഥ ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ച ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. നികുതി ഘടനയിലെ പരിഷ്‌കാരങ്ങള്‍, ബിസിനസ് രംഗത്തെ ലളിതവല്‍ക്കരണം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുമെന്ന പ്രത്യാശയാണ് റിപ്പോര്‍ട്ടിലുള്ളത്. എങ്കിലും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും, കുറഞ്ഞ ഗ്രാമീണ വരുമാനവും വെല്ലുവിളികളായി തുടരുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഏകീകരണത്തിന്റെ അഭാവം, അതായത് സമ്പന്ന സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വം അടിയന്തര ശ്രദ്ധ ആവശ്യമായ മേഖലയാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ നേതൃസ്ഥാനത്ത് ഇന്ത്യ നിലകൊള്ളുകയാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊ...

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാംസ്‌കാരിക ഐക്യവും അടിവരയിടുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുതിയ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ് നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വാനിലാദ്വീപ് എന്ന വിളിപ്പേരുള്ള മൗറീഷ്യസിന്റെ ജനസംഖ്യയായ 1.3 കോടിയില്‍ മൂന്നില്‍ രണ്ടും ഇന്ത്യന്‍ വംശജരാണ്. സാമ്പത്തികം, സുരക്ഷ, വികസനം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പരസ്പരാശ്രിതത്വവും സന്ദര്‍ശനം വ്യക്തമാക്കുന്നു. നയതന്ത്ര വൃത്തങ്ങളില്‍ ജഗ്‌നാഥിന്റെ സന്ദര്‍ശനം വ്യക്തിപരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്കിലും ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന ഹൈദരാബാദ് ഹൗസില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ബന്ധങ്ങള്‍ സുദൃഢമാക്കുമെന്ന് ഇരുരാഷ്ട്രത്തലവന്മാരും ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സുരക്ഷിതവും സ്ഥിരതയാര്‍ന്നതും സമൃദ്ധവുമായ മൗറീഷ്യസ് എന്ന ലക്ഷ്യത്തിനുള്ള ഇന്ത്യയുടെ പിന്തുണ ശ്രീ. നരേന്ദ്രമോദി മൗറീഷ്യസ് പ്രധാനമന്ത്രിയെ അറിയിച്ചു. ശക്തമായ മൗറീഷ്യസ് കെട്ടിപ്പടുക്കാനുള്ള മൗറീഷ്യന്‍ ജനതയുടെ ശ്രമങ്ങള്‍ക്ക് ഇന...

പാര്‍ലമെന്റിലെ പോയ വാരം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ അവസാനവാരം സുപ്രധാന നിയമനിര്‍മ്മാണങ്ങളിലൂടെ ശ്രദ്ധേയമായി. നികുതി നിയമ ഭേദഗതി ബില്‍, സിഗരറ്റ് നിരോധന ബില്‍, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഭേദഗതി ബില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇ സിഗരറ്റ് നിരോധന ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കി. ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കും, ശബ്ദായമാനമായ അന്തരീക്ഷത്തിലുമാണ് നികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും, അതിലുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം  ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക് സിഗരറ്റിന്റെ സംഭരണവും വിതരണവും പരസ്യവും നിരോധിക്കുന്ന നിയമം ശബ്ദവോട്ടെടെയാണ് സഭ അംഗീകരിച്ചത്. ഒരു വര്‍ഷം വരെ തടവും ഒരു മില്ല്യണ്‍ യു.എസ്.ഡോളര്‍ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പുകവല...