Posts

Showing posts from November, 2019

പാകിസ്ഥാനില്‍ കരസേനാ മേധാവിയുടെ കാലാവധി നീട്ടിയതില്‍ വിവാദം

പാകിസ്ഥാനില്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ ഔദ്യോഗിക കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. ബജ്‌വ ഈ മാസം 28 ന് വിരമിക്കാനിരിക്കെ 19-ാം തീയതിയായിരുന്നു ഉത്തരവിറക്കിയത്. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച നിയമം കൊണ്ടുവരാമെന്ന ഉറപ്പിന്മേല്‍ ആറ് മാസം കാലാവധി നീട്ടി നല്‍കാനും കോടതി അനുവദിച്ചിട്ടുണ്ട്. സംഭവം പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കും നിയമയുദ്ധത്തിനും വഴിവച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആസിഫ് സയ്ദ് ഖോസയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് നിയമ-ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ പരിഗണിച്ച് ഇത്തരമൊരു വിധി പ്രസ്താവം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാലാവധി നീട്ടി നല്‍കിയതെന്ന കോടതി പരാമര്‍ശം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസിഡന്റ് ആരിഫ് ആല്‍വിക്കും നാണക്കേടായി. തീരുമാനം ആദ്യം മന്ത്രിസഭാ യോഗം ചേര്‍ന്ന് അംഗീകരിക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മാത്രമേ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. 25 മന്ത്രിമാരില്‍ 11 പേര്‍ മാത്രമേ കാലാവധി നീട്ടുന്നതിനെ അനുകൂലിക്കുന്നുള്ള...

ബഹിരാകാശ പഥത്തില്‍ ഇന്ത്യന്‍ തിളക്കം

ഐ എസ് ആര്‍ ഒ യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാവിലെ 9.28 നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം 17 മിനിട്ട് പിന്നിട്ടപ്പോള്‍ കാര്‍ട്ടോസാറ്റ്-3 ഭ്രമണപഥത്തിലെത്തി. ഐ എസ് ആര്‍ ഒ. ഭ്രമണപഥത്തിലെത്തിക്കുന്ന ഏറ്റവും ഉയര്‍ന്ന റസല്യൂഷനോട് കൂടിയ സിവിലിയന്‍ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. പി .എസ്. എല്‍.വി.- സി 47 വിക്ഷേപണ വാഹനമാണ് കാര്‍ട്ടോസാറ്റ്-3 നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 74-ാമത് വിക്ഷേപണ ദൗത്യമായിരുന്നു ഇത്. കാര്‍ട്ടോസാറ്റ്-3 നൊപ്പം അമേരിക്കയുടെ 13 വാണിജ്യ നാനോസാറ്റ് ലൈറ്റുകളേയും പിഎസ്എല്‍വി-സി 47 ഭ്രമണ പഥത്തിലെത്തിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി വാണിജ്യ കരാര്‍ പ്രകാരമാണ് അമേരിക്കന്‍ നാനോ സാറ്റലൈറ്റുകളെ ഭ്രമണപഥത്തില്‍ എത്തിച്ചത്. അഞ്ച് വര്‍ഷം കാലാവധിയുള്ള കാര്‍ട്ടോസാറ്റ്-3 ന്റെ ദൗത്യമേഖലകള്‍ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ദുരന്ത നിവാരണം തുടങ്ങ...

പെട്ടെന്നുള്ള ഒരു ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് - ഒരു അവലോകനം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തമാസം 12 ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബ്രക്‌സിറ്റിനുള്ള തന്റെ പദ്ധതിയ്ക്കാവശ്യമായ പിന്തുണ പാര്‍ലമെന്റില്‍ നിന്നും ഉറപ്പാക്കുക എന്ന ലക്ഷ്യവും ജോണ്‍സണിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. ഈ നടപടി 2016 ലെ ബ്രക്‌സിറ്റ് ഹിത പരിശോധനയെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് അവസാനം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി തെരേസ മേയും 2017 ല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മേ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന്, ഡമോക്രാറ്റിക് യൂണിയണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അവര്‍ ഭരണത്തില്‍ തുടര്‍ന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുഖ്യ എതിരാളിയായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 19 പോയിന്റുകളുടെ ലീഡാണ് പോളുകള്‍ പ...

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

ചൈന, 2013 ല്‍ തുടക്കമിട്ട ബെല്‍റ്റ് റോഡ് പദ്ധതിയും ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നല്കുന്നതാണ്. ഇന്ത്യയുടെ പരമാധികാരത്തെയും മേഖലയിലെ സുരക്ഷാ സംതുലിതാവസ്ഥയും ബാധിക്കുമെന്നതാണ് ആശങ്ക. ഉറച്ച നിലപാടാണ് ഇതുസംബന്ധിച്ച് ഇന്ത്യയ്ക്കുള്ളത്. ബെല്‍റ്റ് റോഡ് പദ്ധതിക്കെതിരെ ഇന്ത്യ ആദ്യം തന്നെ രംഗത്തു വന്നിരുന്നു. ഇതിനുപുറമേ ചൈനയില്‍ നടന്ന കഴിഞ്ഞ രണ്ടു ബെല്‍റ്റ് റോഡ് പദ്ധതി കൂട്ടായ്മകളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സ്ഥിരതയുള്ള നിലപാടാണ് 2013 മുതല്‍ ഇന്ത്യയ്ക്കുള്ളത്. പാക് അധീന കാശ്മീരിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് എന്നതാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള വെല്ലുവിളിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ഇന്ത്യയെകൂടാതെ ഒട്ടേറെ രാജ്യങ്ങള്‍ അസംതൃപ്തി വ്യക്തമാക്കി ഇരുപദ്ധതികള്‍ക്കുമെതിരെ രംഗത്തു വന്നിട്ടുണ്ട്. അമേരിക്ക നേരത്തെതന്നെ അസംതൃപ്തി പരസ്യമാക്കിയിരുന്നു. വുഡ്രോ വില്‍സണ്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടത്തിയ പ്രഭാഷണത്തില്‍ ദക്ഷിണേഷ്യ കാര്യങ്ങളുടെ ചുമതലയുള്ള യു.എസ്. ആക്ടി...

ജപ്പാനില്‍ നടന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും വലിയ വികസിതവും വികസ്വരവുമായ ഇരുപത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20 രാഷ്ട്രങ്ങള്‍. 19 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഈ വര്‍ഷം ഒസാക്കയില്‍ നടന്ന ജി-20 രാഷ്ട്രങ്ങളുടെ പതിനാലാമത് ഉച്ചകോടിയ്ക്കുശേഷം അതിന്റെ തുടര്‍ച്ചയായി നടന്ന വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ജപ്പാനിലെ നഗോയ നഗരമാണ് വേദിയായത്. വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇതില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര തലത്തിലെ നിലവിലെ സ്ഥതിഗതികളും ആഗോള സമ്പദ്ഘടനയിലുണ്ടാകുന്ന മാന്ദ്യത്തിന്റെ സാഹചര്യങ്ങളേയും കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ലോക വ്യപാര സംഘടനയുടെ അടിയന്തിര പരിഷ്‌ക്കരണമാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടതെന്നാണ് വിദേശമന്ത്രിതല കൂടിക്കാഴ്ചയ്ക്കുശേഷം ജി-20 വിദേശകാര്യമന്ത്രിമാരുടെ അദ്ധ്യക്ഷന്‍ കൂടിയായ ജപ്പാന്‍ വിദേശകാര്യമന്ത്രി ഷിമിസു മൊട്ടേഗി അറിയിച്ചത്. സംഘടനയുടെ തര്‍ക്ക പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതി കൈവരുത്തണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇത് ഒസാക്ക ഉച്ചകോടിയിലും രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന...

'പാര്‍ലമെന്റില്‍ പോയ വാരം'

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. രാജ്യസഭയുടെ 250-ാമത് സമ്മേളന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനത്തിന് തുടക്കമായത്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന പ്രത്യേകതയും ഇതുതന്നെയാണ്. ദേശീയ കാഴ്ചപ്പാടും പ്രാദേശിക താല്‍പ്പര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അംഗങ്ങളോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പരിശോധനകള്‍ക്കും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉപരിസഭ അനിവാര്യമാണ്. അതേസമയം പരിശോധനയും തടസ്സപ്പെടുത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും ശ്രീ. മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം ഉപരിസഭയില്‍ മനോഹരമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിഷ്‌കാരങ്ങളുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭരണഘടന രൂപപ്പെടുത്തിയവര്‍, ഇരുസഭകള്‍ അടങ്ങിയ ചട്ടക്കൂട് ആവിഷ്‌ക്കരിച്ചു. ഈ കാഴ്ചപ്പാട് രാജ്യത്തിന്റെ ജനാധിപത്യത്തെ സമ്പന്നമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് രാജ്യത്തിനും അതിന്റെ വികസനത്തി...

'പാകിസ്ഥാന്‍ തിരക്കിലാണ് '

ഒട്ടേറെ പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി രസകരമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മുഴുവന്‍ പാകിസ്ഥാനിലെ രാഷ്ട്രീയക്കളികള്‍ മൗലാന ഫസ്‌ലുര്‍ റഹ്മാന്റെ 'ആസാദി മാര്‍ച്ചി'നെ ചുറ്റിപ്പറ്റിയായി രുന്നു. കൂടാതെ, രാജ്യത്ത് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെ വിദേശത്ത് ചികിത്സയ്ക്ക് പോകാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും, ചൂടേറിയ വാഗ്വാദം നടക്കുകയായിരുന്നു. പാകിസ്ഥാനിലെ അച്ചടി -ദൃശ്യ മാധ്യമങ്ങള്‍ ആ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് ഈ അവസരത്തില്‍ പ്രാധാന്യം നല്കിയത്. ഒക്‌ടോബര്‍ 27 ന് സുക്കൂറില്‍ നിന്ന് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമാബാദില്‍ എത്തിച്ചേര്‍ന്ന ഫസ്‌ലുറിന്റെ 'ആസാദി മാര്‍ച്ച്' മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. റാലി യുടെ പ്രധാന ഉദ്ദേശ്യം ഇമ്രാന്‍ ഗവണ്‍മെന്റിനെ താഴെയിറക്കുക എന്നതായിരുന്നു, ലക്ഷ്യം നേടാതെ അദ്ദേഹത്തിന്റെ അനുയായി കള്‍ ഇസ്ലാമാബാദ് വിട്ടുപോകില്ലെന്നും പ്രഖ്യാപിച്ചിരുന്നു. റാലി യുടെ വീഡിയോ ...

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ കഴിഞ്ഞയാഴ്ച ശ്രീലങ്ക സന്ദര്‍ശിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം വിദേശകാര്യമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിച്ചു. ക്ഷണം സ്വീകരിച്ച ഗോട്ടബയ ഈ മാസം 29-ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റായ ശേഷമുളള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ശ്രീലങ്കയില്‍ പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറിയ പശ്ചാത്തലത്തിലുളള വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം ആ രാജ്യവുമായുളള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ ഒരുക്കമാണെന്നുളളതിന് തെളിവാണ്. ഇന്ത്യയെക്കൂടാതെ അമേരിക്ക, പാകിസ്ഥാന്‍, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗോട്ടബയ രാജപക്‌സെയെ അഭിനന്ദനം അറിയിച്ചു. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രതിബദ്ധതകളെ മാനിക്കണമെന്ന് പുതിയ പ്രസിഡന്റിനോട് യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു. ഗോട്ടബയയുടെ നിര്‍ണ്ണായകമായ ഈ വിജയം ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പൊത...

രാജ്യസഭയുടെ 250-ാം സമ്മേളനം

പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനപങ്ക് മഹത്തായ രീതിയില്‍ വിളംബരം ചെയ്തു കൊണ്ട് രാജ്യസഭ അതിന്റെ 250-ാം സമ്മേളനം മനോഹരമായ രീതി അടയാളപ്പെടുത്തി. 1952-ല്‍ രാജ്യസഭ ആദ്യം സമ്മേളിച്ചതു മുതല്‍ രാജ്യ താത്പര്യങ്ങള്‍ക്കായിരുന്ന മുന്‍ഗണന നല്കിയിരുന്നത്. 1952-ലെ ഹിന്ദു വിവാഹ മോചന ബില്‍, മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ബില്‍ തുടങ്ങി, 2019-ലെ ജമ്മുകശ്മീര്‍ പുനഃസംഘടനാബില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രങ്ങള്‍ സൗന്ദര്യവും ഗംഭീരവുമായ അടയാളപ്പെടുത്തലുകള്‍ക്ക് രാജ്യസഭ സാക്ഷിയായിട്ടുണ്ട്. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും രാജ്യസഭ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. അതേസമയം നഷ്ടപ്പെട്ട സമയവും അവസരവും ഒരുക്കി സഭയുടെ പ്രവര്‍ത്തനമുള്ള കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി അതിന്റെ കഴിവുകള്‍ രാജ്യത്തിന് ഗുണമാക്കാന്‍ ഇനിയും നാം മുന്നേറേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 1952 മെയ് 13-ന് നടന്ന ആദ്യ സെക്ഷന്‍ മുതല്‍ 2019 ആഗസ്റ്റ് 7-ന് നടന്ന 249-ാമത് സെക്ഷന്‍ വരെ ആക...

ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ വളര്‍ച്ചയ്ക്ക് വേണ്ടി

ഭൂട്ടാന്‍ വിദേശകാര്യമന്ത്രി വ്യോന്‍പോ തണ്ടി ഡോര്‍ജിയുടെ ഒരാഴ്ചത്തെ നീണ്ട ഇന്ത്യ സന്ദര്‍ശനം, ഇരു രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. തന്റെ സന്ദര്‍ശനത്തിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്താനും, ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യാനും ഡോ.ഡോര്‍ജി ശ്രദ്ധിക്കുകയും ചെയ്തു. വികസന പങ്കാളിത്തം, സാമ്പത്തിക ജലവൈദ്യുത മേഖലകളിലെ സഹകരണം എന്നിവ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളാവുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുമായും, ഡോ.ഡോര്‍ജി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയ്ക്കു പുറമേ, ബീഹാറിലെ ബോധ്ഗയ, രാജ്ഗീര്‍ എന്നീ സ്ഥലങ്ങളും ഭൂട്ടാന്‍ വിദേശകാര്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍ക്കട്ടയിലേക്കു പോകുന്ന അദ്ദേഹം, പശ്ചിമബംഗാള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെയും ഭൂട്ടാന്റെയും ഉന്നത തലനേതൃത്വങ്ങള്‍ തമ്മില്‍ സ്ഥിരമായി കൂടിക്കാഴ്ചകള്‍ നടത്താറുള്ളതാണ്. ഇതേ കീഴ്‌വഴക്കം തന്നെയാണ് ശ്രീ.ഡോര്‍ജിയും പിന്തുടരുന്നതും. ഭൂട്ടാന...

ശ്രീലങ്കയുടെ ഏഴാമത് പ്രസിഡന്റായി ഗോദബയ രാജപക്‌സ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കയുടെ ഏഴാമത് പ്രസിഡന്റായി ശ്രീ ഗോദബയ രാജപക്‌സ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്ക പൊതുജന പേരമുന അഥവാ എസ്.എല്‍.പി.പി പാര്‍ട്ടിയെ പ്രതിനിധീകരിച്ച ശ്രീ രാജപക്‌സയ്ക്ക് 52.25 ശതമാനം വോട്ടുകള്‍ ലഭിച്ചു. ശ്രീലങ്കന്‍ നഗരമായ അനുരാധപുരിയില്‍ നടന്ന ചങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. രാജപക്‌സയുടെ വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുളള ലോക നേതാക്കള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉളള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീ രാജ്പക്‌സയ്ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. രാജപക്‌സയുടെ കഴിവുറ്റ നേതൃത്വത്തില്‍ ശ്രീലങ്കന്‍ ജനത, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും പാതയില്‍ മുന്നേറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഉളള ചരിത്രപരവും നാഗരികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ശ്രീലങ്കയിലെ ഭാവി ഗവണ്‍മെന്റുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധ...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും പരിഗണനാ വിഷയങ്ങളും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. അടുത്തമാസം 13 വരെ തുടരും. നിരവധി ബില്ലുകള്‍ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. രണ്ടു നിര്‍ണായക ഓര്‍ഡിനന്‍സുകള്‍ നിയമമാക്കേണ്ടതുണ്ട്. നയരൂപീകരണം, പ്രവര്‍ത്തനക്ഷമത, ദേശീയ പ്രാധാന്യമുള്ള പ്രധാന വിഷയങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ ഐക്യം എന്നിവയാണ് ഈ സമ്മേളനം പ്രാമുഖ്യം നല്‍കുന്ന വിഷയങ്ങള്‍. നിരവധി സാമൂഹ്യ-രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളില്‍ പ്രതിപക്ഷം ഗവണ്‍മെന്റിനെ കടന്നാക്രമിക്കാന്‍ ഈ സമ്മേളനത്തില്‍ ശ്രമിക്കും. മുമ്പു നടന്ന മണ്‍സൂണ്‍കാല സമ്മേളനം നിര്‍ണായകമായ നിരവധി ബില്ലുകളാണ് പാസാക്കിയെടുത്തത്. മുത്തലാഖ്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി നിയമം എന്നിവയ്‌ക്കൊപ്പം 370-ാം അനുച്ഛേദം റദ്ദാക്കി. ജമ്മുകാശ്മീര്‍ പുനരേകീകരണ നിയമം പാസാക്കിയതും മണ്‍സൂണ്‍കാല സമ്മേളനത്തിലാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുതന്നെ, ഈ വര്‍ഷം ജനുവരി എട്ടിന് ബി.ജെ.പി.പൗരത്വ ഭേദഗതിബില്‍ മേശപ്പുറത്തുവച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമലിസ്റ്റ് ആഗസ്റ്റില്‍ പ്രഖ്യാപിച്ചതിനാല്‍ ബില്‍ ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കുവരും. രണ്ട് ഓര്‍ഡിനന്‍സുകള്‍ കേന്ദ്ര...

ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകുന്നു.

ബ്രിക്‌സ് കൂട്ടായ്മ നിലവില്‍ വന്നതിനു ശേഷം ഇന്ത്യയുടെ ബഹുരാഷ്ട്ര ഇടപെടലുകളിലും വിദേശനയത്തിലും ബ്രിക്‌സ് അതിന്റേതായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതാണ് വസ്തുത. ജിയോ പൊളിറ്റിക്‌സിന്റെയും ജിയോ എക്കണോമിക്‌സിന്റെയും നയങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ ബ്രിക്‌സിലെ വളര്‍ന്നു വരുന്ന സമ്പദ്‌വ്യവസ്ഥകള്‍ക്ക് ലോകം വലിയതോതില്‍ പ്രാധാന്യം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ നടന്ന 11-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം ഏറെ ശ്രദ്ധ നേടി. ബ്രിക്‌സിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു തന്നെ ഭീകരവാദത്തിനെതിരായ സഹകരണത്തിന് ഇന്ത്യയും ബ്രിക്‌സ് അംഗരാജ്യങ്ങളും സംവിധാനം ഒരുക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനം ബ്രിക്‌സ് രാജ്യങ്ങളുടേതാണ്. ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും സാമ്പത്തിക വികസനം ത്വരിതപ്പെടുത്തിയ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും സാങ്കേതികവിദ്യയിലും നവീകരണത്തിലും പുതിയ മുന്നേറ്റങ്ങള്‍ കരഗതമ...

ബ്രസീലിയയില്‍ നടന്ന പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടി

ആഗോളതലത്തില്‍ ബ്രിക്‌സിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊ ണ്ടാണ് അതിന്റെ പതിനൊന്നാമത് ഉച്ചകോടിക്ക് ബ്രസീലിയയില്‍ തിരശ്ശീല വീണത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ആഗോള വളര്‍ച്ചയ്ക്ക് ശക്തമായ സംഭാവനകള്‍ നല്‍കാന്‍ ബ്രിക്‌സിന് സാധിച്ചതായി ബ്രിക്‌സ് രാഷ്ട്ര നേതാക്കന്മാരുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബ്രിക്‌സിന്റെ ആവിര്‍ഭാവം ലോക സാമ്പത്തിക രംഗത്തിന്റെ ദിശാമാറ്റത്തെ യാണ് സൂചിപ്പിക്കുന്നത്. നൂതന ഭാവി ലക്ഷ്യമിട്ടുള്ള സാമ്പത്തിക വളര്‍ച്ച എന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. പുതുമയുള്ളതും നൂതനവുമായ ആശയങ്ങളാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും നിലനിര്‍ത്തുന്നതും. ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് ബ്രിക്‌സ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പല കോണുകളില്‍ നിന്നും ബഹുസ്വരത ആക്രമിക്കപ്പെടുമ്പോള്‍ അതിനെ ചേര്‍ത്തു പിടിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ നിലപാട് വേറിട്ടു നില്‍ക്കുന്നു. ലോകത്തില്‍ ബഹുസ്വരതയെ കടന്നാക്രമിക്കുന്നവര്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക...

ഇന്ത്യ-യു.എസ്.സംയുക്തസൈനികാഭ്യാസം-2019

അമേരിക്കയുമായുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതാണ് രണ്ടാം മോദി ഗവണ്‍മെന്റിന്റെ മുന്‍ഗണന നയങ്ങളില്‍ പ്രഥമ ഗണനീയം. ഇന്ത്യന്‍ സാമ്പത്തിക തലം വിപുലികരിക്കുന്നതിന്റെ ഭാഗമായി ഈ അടുത്ത കാലത്ത് അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഇന്ത്യ മുന്‍ഗണന നല്‍കിയിരുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ അനിവാര്യമായ പങ്കാളിയായി അമേരിക്കയെ കാണുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ആണിക്കല്ലാണ് പ്രതിരോധ പങ്കാളിത്തം. അടുത്തകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം വളരെ അനുകൂലമായ തലത്തിലുമാണ്. ആന്ധ്രാപ്രദേശില്‍ ഈമാസം 13 മുതല്‍ 21 വരെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ടൈഗര്‍ ട്രയംഫ്‌സ്എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്റ് ഡിസാസ്റ്റര്‍ റിലീഫ് പരിശീലനം നടക്കുകയാണ്. യു.എസ്. മറൈന്‍ കോര്‍പ്‌സും, ഇന്ത്യന്‍ സേനയുടെ പ്രത്യേക നിരീക്ഷണ സംഘവും, നാവികസേനയുടെ P8iഎന്ന അന്തര്‍വാഹിന പ്രതിരോധ യുദ്ധ വിമാനങ്ങളും ടൈഗര്‍ ട്രയംഫ്‌സ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഈമാസം 13 മുതല്‍ 16 വരെ വിശാഖപട്ടണത...

പാക് ഭരണകൂടത്തിന്റെ നിലപാടുകളിലെ തകര്‍ച്ച

നമ്മുടെ രാജ്യത്തിന്റെ തികച്ചും ആഭ്യന്തര കാര്യമായ അയോദ്ധ്യ ഭൂമിതര്‍ക്കത്തില്‍ സുപ്രീംകോടതി നല്കിയ വിധിയെപ്പറ്റി പാകിസ്ഥാന്‍ അടുത്തിടെ വളരെ അസ്വീകാര്യമായ ഒരു പ്രതികരണം നടത്തുകയുണ്ടായി. പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടക്കമുളള ഉന്നത പാക് നേതൃത്വം നടത്തിയ പ്രസ്താവന ഇത്തരത്തില്‍ തന്നെ ആദ്യമാണ് താനും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കാണ് ഈമാസം 9-ന് സുപ്രീംകോടതി അവസാനം കുറിച്ചത്. ഏകകണ്ഠമായി പരമോന്നത കോടതി നല്കിയ വിധിയെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പരക്കെ സ്വാഗതം ചെയ്തിരുന്നു. മസ്ജിദ് നിര്‍മ്മാണത്തിനായി അയോദ്ധ്യയില്‍ തന്നെ 5 ഏക്കര്‍ സ്ഥലം വിട്ടുനല്കാനും സുപ്രീംകോടതി ഉത്തരവിട്ടു. തര്‍ക്കഭൂമി, കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലായിരിക്കണമെന്നും നീതിപീഠം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അയോദ്ധ്യ വിധിയെ തര്‍ക്ക കക്ഷികളെല്ലാം തന്നെ സ്വാഗതം ചെയ്തിരുന്നു. വിധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തെ എല്ലാ ജനങ്ങളും കൂട്ടായ്മകളും എല്ല മതാനുകൂലികളും തുറന്ന മനസ്സോടെ കോടതി വിധയെ സ്വാ...

പുനക്രമീകരിച്ച ഇന്ത്യാ സെര്‍ബിയ പങ്കാളിത്തം

സെര്‍ബിയന്‍ സന്ദര്‍ശനം വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്.ജയ്ശങ്കര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സെര്‍ബിയന്‍ വിദേശകാര്യമന്ത്രി ഇവികാ ഡാസികുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ ജയ്ശങ്കര്‍ സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂസിക്കിനെയും ബല്‍ഗ്രേഡിലെ നാഷണല്‍ അസംബ്ലി സ്പീക്കറേയും സന്ദര്‍ശിച്ചു. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഉഭയകക്ഷി പങ്കാളിത്തത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കിയത്. ഭാവിയിലെ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സാഹചര്യമൊരുക്കുന്ന പ്രതിരോധ സഹകരണ ഉടമ്പടിയാണ് സന്ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദു. ചരിത്രവുമായി ഇഴുകി ചേര്‍ന്നതാണ് ഇന്ത്യയും സെര്‍ബിയയും തമ്മിലുള്ള ബന്ധം. മുമ്പ് യൂഗോസ്ലേവ്യയുടെ ഭാഗമായിരുന്നപ്പോഴുള്ള സെര്‍ബിയയും ഇന്ത്യയും ചേരിചേരാ നയത്തിന്റെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു. പണ്ഡിറ്റ് നെഹ്‌റുവും ജോസഫ് ടിറ്റോയുമായിരുന്നു ഇരു രാജ്യങ്ങളുടേയും ദേശീയ നേതാക്കള്‍. ഈ നേതാക്കളുടെ സൗഹൃദം പോലെ പ്രാധാന്യമുള്ളതായിരുന്നു സെര്‍ബിയന്‍ ബുദ്ധിജീവികളുമായുള്ള സ്വാമി വിവേകാനന്ദന്റേയും രബീന്ദ്രനാഥ ടാഗോറിന്റേയും ബന്ധം. എന്നാല്‍, അപൂര്‍വ്വമായ ഈ സൗ...

കര്‍താര്‍പൂരിന്റെ പ്രാധാന്യം

ഇന്ത്യ വിഭജനത്തിലൂടെ സിഖ് സമുദായത്തിന് ആരാധനാ സ്വാതാന്ത്ര്യം നഷ്ടമായ വിശുദ്ധ ആലയങ്ങളില്‍ സുഗമമായ പ്രവേശനം ലഭിക്കണമെന്നത് സിഖുകാരുടെ എന്നത്തെയും പ്രാര്‍ത്ഥനയാണ്. സിഖ് ദേവാലയങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് കര്‍താര്‍പൂര്‍ സാഹിബ്. ഗുരുനാനക് തന്റെ ജീവിതാവസാനത്തെ 18 വര്‍ഷങ്ങള്‍ ചിലവഴിക്കുകയും മരണമടയുകയും ചെയ്ത രവി നദിയുടെ തീരത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കര്‍താര്‍പൂര്‍ സാഹിബ്, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായി ഇന്ത്യയില്‍ നിന്ന് കാണാവുന്നതരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടനാഴിയുടെ ഉദ്ഘാടനത്തോടെ പ്രതിദിനം ആയിരക്കണക്കിന് തിര്‍ത്ഥാടകര്‍ക്ക് ഇവിടം സന്ദര്‍ശിക്കാനാകും. ഇന്ത്യന്‍ ഭാഗത്ത് ഗുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാകില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമമര്‍പ്പിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇതോടെ കൂടുതല്‍ സൗകര്യമായതായി പ്രധാനമന്ത്രി പറഞ്ഞു. ദര്‍ബാര്‍ സാഹിബിലേയ്ക്കുള്ള ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന...

പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം ആശങ്കാജനകം

2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ആശങ്കാജനകമായ കാര്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് ഭരണകൂടം ഇക്കാര്യം ഐക്യരാഷ്ട്ര സഭയെ ഔദ്യോഗികമായി അറിയിച്ചതോടെയാണ് ലോകം ഇതറിഞ്ഞത്. അറിയിപ്പ് കൈമാറി ഒരു വര്‍ഷത്തിനുശേഷം തീരുമാനം പ്രാബല്യത്തിലാകും. അടുത്തമാസം 2 മുതല്‍ 13 വരെ സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കാനിക്കുന്ന യു.എന്‍ കാലാവസ്ഥാ ഉടമ്പടി cop 25 ന് ഒരു മാസം മുമ്പാണ് അമേരിക്കയുടെ ഈ പ്രഖ്യാപനം. ചിലിയിലെ സാന്റിയാഗോ യു.എന്‍ ഉടമ്പടിക്ക് ആതിഥ്യ താണെങ്കിലും ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. 2015 ലെ പാരീസ് ഉടമ്പടിയില്‍ 200 ഓളം രാജ്യങ്ങള്‍ ഒപ്പു വച്ചിരുന്നു. താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതായി ഹരിത ഗൃഹവാതകം പുറന്തള്ളന്നത് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു. ആഗോള താപനം ശരാശരി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്തുക എന്നതാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. അമേരിക്കയുടെ ഇപ്പോഴത്തെ തീരുമാനം ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കും. കരാറില്‍ നിന്ന് പിന്മാറുന്ന ഏക രാജ്യവും അമേരിക്കയാണ്. ഹരിത ഗൃഹ വാതകം പുറപ്പെടുവിക്കുന്ന ലോകത്തിലെ ഏ...

പാകിസ്ഥാനെ പഴിചാരുന്ന അമേരിക്കന്‍ സ്റ്റേറ്റ് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ ഭീകരവാദത്തെ പരാമര്‍ശിച്ചുള്ള 2018 കാലഘട്ടത്തിലെ റിപ്പോര്‍ട്ട് അമേരിക്ക പുറത്തു വിട്ടു. ഭീകരവാദത്തെ ചെറുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിവിധ രാജ്യത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന യു.എന്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാജ്യാന്തര റിപ്പോര്‍ട്ടിന്റെ ഭാഗത്തിലാണ് പാകിസ്ഥാനെ വിമര്‍ശിക്കുന്നത്. പലതരത്തില്‍ ഈ റിപ്പോര്‍ട്ട് പാകിസ്ഥാന് നിര്‍ണായകമാണ്. ലഷ്‌കര്‍ - ഇ - ത്വയ്ബ, ജയിഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കൂടാതെ ലഷ്‌കര്‍ - ഇ - ത്വയ്ബയുമായി ആഭിമുഖ്യമുള്ള സംഘടനകളെ 2018 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയതിലും ഗവണ്‍മെന്റിന് പിഴവ് സംഭവിച്ചു. ഭീകരവാദ സംഘടനകളെ മുഖ്യധാരയില്‍ എത്തിക്കുകയും ഇതിലൂടെ അവര്‍ക്ക് അധികാരം ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കം തടഞ്ഞു. കൂടാതെ കള്ളപ്പണം വെളിപ്പിക്കലും ഭീകരവാദത്തിനായുള്ള ധനസഹായവും വര്‍ധിച്ചതായും റിപ്പോര്‍ട്ടില...

ഗവണ്‍മെന്റ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ്വേകുന്ന നടപടികള്‍

ആഗോള മാന്ദ്യത്തെ മറി കടന്ന് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അനുകൂല നടപടികള്‍  കൂടുതല്‍ ആശ്വാസം പകരുന്നതാണ്. തകര്‍ന്നടിഞ്ഞ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക്  നല്‍കുന്ന ഉത്തേജനം, മേഖലയുടെ വളര്‍ച്ച വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്യത്തെ സുപ്രധാന മേഖലയായ റിയല്‍ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തില്‍ നിന്നുണര്‍ത്താന്‍ 25000 കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്.  1600 പദ്ധതികളിലായി നിര്‍മ്മാണം നിലച്ച 4 ലക്ഷത്തി അന്‍പതിനായിരത്തിലധികം പാര്‍പ്പിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും വീണ്ടെടുക്കുന്നതിനായാണ് തുക അനുവദിച്ചത്.  നിര്‍മ്മാണത്തിലിരിക്കുന്നവയും വായ്പയുടെ തിരിച്ചടവ് മുടങ്ങി പാപ്പരത്ത നിയമ നടപടികളും ജപ്തിയും നേരിടുന്നവയും ഈ പദ്ധതിയിലുള്‍പ്പെടും. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിച്ചതുപോലെ വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാണ്. നിര്‍മ്മാണം നിലച്ചുപോയ സാധാരണ രീതിയിലുള്ളതും ഇടത്തരം വരുമാനക്കാരുടേതുമായ ഭവന പദ്ധതികള്‍ വീണ്ടെടുക്കുന്നതിന് ഇരുപതിനായിരം കോടി രൂപ ഗവണ്‍മെന്റ് പ്രഖ്...

അമേരിക്ക-ഇന്ത്യ ഏഴാം സാമ്പത്തിക സഹകരണ സമ്മേളനം

ഇന്ത്യയും അമേരിക്കയുമായുള്ള ഏഴാം സാമ്പത്തിക സഹകരണ സമ്മേളനം ഇ.എഫ്.പി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും അമേരിക്കന്‍ സ്റ്റേറ്റ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിച്ചിന്റേയും നേതൃത്വത്തിലായിരുന്നു സമ്മേളനം. 2022-ല്‍ ജി-20 അധ്യക്ഷ പദവി സ്ഥാനത്തിനായി ഇന്ത്യ തയ്യാറെടുക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തു. ഉഭയകക്ഷി ബന്ധത്തില്‍ സുസ്ഥിരതയ്ക്കും സുതാര്യതയ്ക്കും യോഗം പ്രാമുഖ്യം നല്‍കി. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്കായി ഉയര്‍ന്ന വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്ന ഇന്ത്യന്‍ അഭിലാഷത്തിന്റെ ലക്ഷണം കൂടിയാണ് ഇത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ വളര്‍ച്ച മുരടിപ്പില്‍ നിന്ന് കരകയറ്റാന്‍ കൂടുതല്‍ സാമ്പത്തിക സഹകരണം ആവശ്യമാണ് എന്ന് ഇ.എഫ്.പി.യുടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ അഴിച്ചുപണി അനിവാര്യമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ബാങ്...