Posts

Showing posts from March, 2020

പാര്‍ലമെന്റ് പോയവാരം

കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് കഴിഞ്ഞവാരം പാര്‍ലമെന്റിന്റെ ഇരുസഭകളു ടെയും പരിഗണനയ്‌ക്കെത്തിയത്. യു.ഇ.എ. യില്‍ എട്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 6000 പേര്‍ കുടുങ്ങിയിരിക്കുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കുന്ന തിനുള്ള ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പരിശോധനയും മറ്റും നടത്തുന്നതിന് ആറ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ഇറാനിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും 1700 ഓളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ഈ മാസം 16 വരെ 389 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേയ്‌ക്കെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാനിലെ സ്ഥിതി സര്‍ക്കാര്‍ കാര്യക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബാക്കിയുള്ളവരെ ഉടന്‍ തന്നെ ഇന്ത്യയിലേക്കെത്തിക്കുമെന്നും ശ്രീ. വി. മുരളീധരന്‍ പറഞ്ഞു. ചൈനയ്ക്ക് മാസ്‌ക്കുകളും ഗ്ലൗസുകളും അടക്കം 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതായും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചൈ...

കോവിഡ് - 19 നിയന്ത്രണ വിധേയമാക്കാന്‍ സാര്‍ക്കിന്റെ കൂട്ടായ പരിശ്രമം

കോവിഡ് ഭീഷണി സാര്‍ക്ക് രാജ്യങ്ങളുടെ സഹായത്തോടെ പരിഹരിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കോവിഡ്-19 ചെറുക്കുന്നതിന്റെ ഭാഗമായി സാര്‍ക്ക് അംഗരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തി. കോവിഡ്-19 ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമത്തെ എട്ട് അംഗരാജ്യങ്ങളും സ്വാഗതം ചെയ്തു. ശ്രീലങ്ക, മാല്ദ്വീവ്‌സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലെ സജീവ പങ്കാളികളായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തിലും കശ്മീര്‍ വിഷയം ഉയര്‍ത്തികാട്ടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാകിസ്ഥാന്റെ ആഭ്യന്തര വിഷയമാണ് എന്നിരിക്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമായിരുന്നു എന്നാണ് രാജ്യത്തെ പ്രധാന പത്രമായ 'ഡോണ്‍' തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തിലൂടെ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശ് പ്രധാനമന്ത്രിമാരെപോലെ പാകിസ്ഥാന്‍ പ്രധാന...

രാഷ്ട്രത്തിന്റെ ദൃഢനിശ്ചയം കൊറോണയ്‌ക്കെതിരെ പോരാടുന്നതില്‍ പ്രധാനമെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്ത് വലിയ ജാഗ്രത വേണമെന്ന് ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍ അലംഭാവം കാട്ടരുതെന്ന് ഓരോ പൗരനോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോകമാകമാനം നാശം വിതയ്ക്കാന്‍ പോന്ന മാരകവും വിനാശകരവുമായ ഈ രോഗം ഇന്ത്യന്‍ തീരങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്നും അതിനെ നമുക്ക് അവഗണിക്കാന്‍ ആകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 130 കോടി ഇന്ത്യാക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊറോണയ്‌ക്കെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടിയെങ്കിലും താരതമ്യേന ചെറിയ ശതമാനം ആളുകള്‍ക്കാണ് ഇത് ബാധിച്ചത് എന്നതിനാല്‍ ഭീഷണിയെ കുറച്ച് കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊക്കെ പ്രാരംഭ ഘട്ടത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീടുള്ള ഘട്ടങ്ങളില്‍ വ്യാപനം പെട്ടെന്ന് ഉയരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ഇന്ത്യയിലെ ഓരോ പൗരനും ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. രോഗം ബാധിച്ച ആളുകളെ മാറ്റി പാര്‍പ്പിച്ചത് ഉ...

കോവിഡ് 19 വെല്ലുവിളി നേരിടാന്‍ മേഖലാ സഹകരണം

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോറോണ നേരിടുന്നതിനായി സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു. മാത്രമല്ല ഈ നിര്‍ദ്ദേശം ദക്ഷിണേഷ്യയുടെ മൊത്തം ശ്രദ്ധ ആകര്‍ഷിച്ചു. മേഖലയിലെ രാജ്യങ്ങളെല്ലാം ജനസാന്ദ്രത കൂടിയവയാണെന്നതിനാല്‍ കൊറോണ ഭീഷണി വളരെ വലുതാണ്. ഇതു കൊണ്ട് തന്നെ പ്രതിരോധവും പ്രയാസമേറിയതാകുന്നു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ബാധ ലോകത്തിലിതുവരെ 7000-ല്‍ അധികം ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. വളരെയധികം രാജ്യങ്ങള്‍ ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയും, പൊതുസ്ഥലങ്ങള്‍ അടച്ചും പൗരന്മാരോട് വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിച്ചും ഇതിനെ നേരിടാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. വൈറസ് ബാധ ഗുരുതരമായ ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിച്ചുവെന്നു മാത്രമല്ല അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന നയത്തിന്റെ ഭാഗമായി ബംഗ്ലാദേശ്, മാലദ്വീപ് പൗരന്മാരേയും ഇന്ത്യ തിരികെ കൊണ്ടു വന്നു. കര്‍ശന പരിശോധനയാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തി...

കോവിഡ് - 19 നേരിടുന്നതിന് സാര്‍ക്ക് രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ അംഗ രാജ്യങ്ങളുടേയും സഹകരണത്തോടെ പൊതുവായ ഒരു പ്രതിരോധ സംവിധാനം രൂപീകരിക്കുന്നത് രോഗവ്യാപനം തടയുന്നതിനുള്ള ഉചിതമായ നടപടിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശ്രീ. നരേന്ദ്രമോദിയുടെ ആഹ്വാനം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. SAARC അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതിന് ഒത്തൊരുമിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. സാര്‍ക്കിന്റെ സുപ്രധാന അംഗങ്ങളായ ഇന്ത്യയും, പാകിസ്ഥാനും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് മഹത്തായ ഒരു ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു എന്നത് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാകുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കാരണമാകും. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദവും, വിശ്വാസവും, പരസ്പര സഹകരണവും വളര്‍...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന 46-ാമത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി ഡോണാള്‍ഡ് ട്രംപ് വിവിധ സംസ്ഥാന പ്രൈമറികളിലും, പ്രബല ഗ്രൂപ്പുകളിലുമായി 1099 പ്രതിനിധിളെ നേടിക്കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേസം നേടാന്‍ അദ്ദേഹത്തിന് 1276 പ്രതിനിധികള്‍ വേണം. ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മത്സരം മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വെര്‍മന്‍ഡിലെ സെനേറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് എന്നിവരിലേക്ക് ചുരുങ്ങി കഴിഞ്ഞു. 14 സംസ്ഥാനങ്ങളും അമേരിക്കന്‍ സമോവയും ചേര്‍ന്ന് സൂപ്പര്‍ ട്യൂസ്‌ഡേയ്ക്ക് പ്രസിഡന്റ്ഷ്യല്‍ പ്രൈമറികള്‍ നടത്തി. ഇതില്‍ ദേശീയ തലത്തില്‍ പ്രതിജ്ഞാബദ്ധരായ 1344 പ്രതിനിധികള്‍ അര്‍ഹരാകും. 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആകെ മത്സരാര്‍ത്ഥികളില്‍ മൂന്നില്‍ ഒന്നാണിത്. ഇതില്‍ ഭൂരിപക്ഷം ലഭിക്കുന്ന മത്സരാര്‍ത്ഥി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ത്ഥിയാകും.  തെരഞ്ഞെടുപ്പിനു മുമ്പ് ഭൂരിഭാഗം മത്സരാര്‍ത്ഥികളും വിവിധ സംസ്ഥാന പ്രൈമറികളില്‍ കൂടിയും പ്രബല ഗ്രൂപ്പുകളില്‍ കൂടിയ...

എണ്ണ വിലയില്‍ യുദ്ധം പ്രഖ്യാപിച്ച് പ്രധാന എണ്ണ ഉല്പാദക രാജ്യങ്ങള്‍

ബ്രെന്റ് അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ 30 ശതമാനത്തിലധികം കുറച്ചത് രാജ്യാന്തര തലത്തില്‍ എണ്ണ വില യുദ്ധത്തന് തുടക്കമിട്ടു. 1991 ലെ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് എണ്ണ വിലയില്‍ ഇത്രയധികം ഇടിവ് ഉണ്ടാകുന്നത്. എണ്ണ ഉല്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും റഷ്യയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് എണ്ണയുടെ ആവശ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതിനാല്‍ ദിവസേനയുള്ള എണ്ണ ഉല്പാദനം 1.5 ദശലക്ഷം ബാരലിലേക്ക് കുറയ്ക്കണമെന്ന് സൗദി അറേബ്യ നയിക്കുന്ന ഒപെക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യ ഈ ആവശ്യം അംഗീകരിച്ചില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വില പ്രഖ്യാപിച്ചാണ് സൗദി എണ്ണ വില യുദ്ധത്തിന് തുടക്കം കുറിച്ചത്. കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടത് മൂലധന വിപണിയിലും ഊര്‍ജ്ജ മേഖലയിലെ നിക്ഷേപത്തിലും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ എണ്ണ ഉല്പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ മറ്റൊരു രാജ്യത്തിന് സാധ്യമല്ല. ലാഭ നഷ്ടങ്ങളില്ലാത്ത തുകയില്‍ എണ്ണ ഉല്പാദിപ്പിക്കുന്നത് പരിശോധിച്ചാല്‍ വിവിധ രാജ്യങ്ങളില്‍...

കൊറിയന്‍ ഉപദ്വീപില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നു.

ഉത്തരകൊറിയ ഈ ആഴ്ചയുടെ തുടക്കത്തില്‍ മൂന്നോളം അജ്ഞാത മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ നീക്കമായിരുന്നു ഇത്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്ര ഭാഗത്തേക്ക് വിവിധ തരത്തിലുള്ള ഹ്രസ്വദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നതായി കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരമാവധി 50 കിലോമീറ്റര്‍ ഉയരത്തിലും 200 കിലോമീറ്റര്‍ ദൂരപരിധിയിലുമുള്ള മിസൈലുകളായിരുന്നു ഇവ. തുടര്‍ന്നും, മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യം സൈന്യം നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. കൊറിയന്‍ ഉപദ്വീപിലെ പിരിമുറുക്കം കുറയ്ക്കുന്നതിന് 2018 ല്‍ ഉത്തരകൊറിയയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഹാനോയില്‍ കിം നടത്തിയ ഉച്ചകോടിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് സൈനികാഭ്യാസം ആരംഭിച്ചതെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഇതിനു തുടര്‍ച്ചയായാണ് കിഴക്കന്‍ നഗരമായ വോണ്‍സണു സമീപത്തു നിന്ന...

ഭീകരയെ സംബന്ധിച്ച പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വീണ്ടും വെളിവായി

സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങളുടെ കാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനുള്ള ഇരട്ടത്താപ്പ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും, ആഗോള തീവ്രവാദിയായ മസൂദ് അസ്ഹറിനെക്കുറിച്ച് പാരീസിലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ പ്ലീനറിക്ക് മുന്നില്‍ പാകിസ്താന്‍ നുണ പറഞ്ഞപ്പോള്‍ അത് വീണ്ടും മറ നീക്കി പുറത്തുവന്നു. ഭീകരതയുടെ ബുദ്ധികേന്ദ്രം പാകിസ്ഥാനില്‍ ഔദ്യോഗിക സംരക്ഷണയിലാണെന്നതാണ് ഇക്കാര്യം തെളിയിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കാന്‍ ഇസ്ലാമാബാദ് ശ്രമിക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. മസൂദ് അസ്ഹര്‍, ഹാഫിസ് മുഹമ്മദ് സയീദ്, സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്വി തുടങ്ങി ആഗോളതലത്തില്‍ ഭീകരാക്രമണത്തിന് ഉത്തരവാദികളായ നിരവധി തീവ്രവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ അവരെ മാതൃകാപരമായി ശിക്ഷിക്കുകയോ പാകിസ്താന്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദിന്റെ (ജെ.എം) തലവനാണ് മസൂദ് അസ്ഹര്‍. അന്ന് നടന്ന ദാര...

അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു. യുദ്ധം നാശം വിതച്ച അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട്, കഴിഞ്ഞമാസം 29-ന് അമേരിക്കയും താലിബാനും തമ്മില്‍ ഒരു ഉടമ്പടിയും ഒപ്പു വയ്ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്തെ സ്ഥിതിഗതികള്‍ പൊതുവേ പുരോഗതി പ്രാപിച്ചത്. താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ അഫ്ഗാന്‍ ഭരണകൂടം ഒറ്റക്കെട്ടായി നേതൃത്വം നല്‍കുമെന്നുമാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നതും. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണ നേതൃത്വത്തിലെ വിള്ളലുകള്‍ പരസ്യമായിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം അഫ്ഗാന്‍ പൗരന്മാരില്‍ മാത്രമല്ല, കാബൂളിലെ വടംവലികള്‍ക്ക് സമാധാനപരമായ ഒരു അന്ത്യമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന വിദേശ ശക്തികളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഘനി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികഫലം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അബ്ദുള്ള അബ്ദുള്ള നേതൃത്വം നല്‍കുന്ന മറ്റൊരു പ്രബല വിഭാഗം. ഇതിന് പുറമേ സമാന്തരമായി മറ്റൊരു സത്യപ്രതിജ്ഞ ചട...

നയതന്ത്രത്തിലൂടെ വ്യാവസായിക മുന്നേറ്റത്തിനായി ഇന്ത്യ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റ് വിദേശനയങ്ങളില്‍ വ്യാപാര ബന്ധത്തിന് ഊന്നല്‍ നല്കി വരികയാണ്. സഖ്യരാജ്യങ്ങള്‍ക്ക് ഇന്ത്യ കുറഞ്ഞ പലിശ നിരക്കില്‍ നല്കി വരുന്ന ധനസഹായം ഇതില്‍ എടുത്തു പറയേണ്ടതാണ്. നൂറുകണക്കിനുള്ള ഇത്തരം സഹായങ്ങളുടെ അളവും, വ്യാപനവും കൂടി വരികയാണ്. സഖ്യരാജ്യങ്ങളിലെ വികസന പദ്ധതികള്‍ നടപ്പാക്കല്‍, ചരക്കുകളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ വ്യത്യസ്ത ലക്ഷ്യങ്ങള്‍ ഇത്തരം ധനസഹായങ്ങള്‍ക്കുണ്ട്. ഇന്ത്യയുടെ ഇത്തരത്തിലുള്ള കാര്യക്ഷമമായ ഇടപെടലുകളെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം നടപ്പിലാക്കുന്ന പദ്ധതികളുടെ ചെലവിന്റെ 65 മുതല്‍ 75 ശതമാനം വരെയാണ് ഇന്ത്യ ധനസഹായമായി നല്കുന്നത്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിപണി തുറന്നു കിട്ടാന്‍ സഹായകമാകുന്നു. നഷ്ടസാധ്യത ഭയന്ന് ഇന്ത്യന്‍ കമ്പനികള്‍ സാധാരണ ഗതിയില്‍ കടന്ന് ചെല്ലാന്‍ മടിക്കുന്ന വിപണികളിലേക്ക് പോലും പോകാന്‍ പദ്ധതികളുടെ നടത്തിപ്പിന്‍മേല്‍ ഇന്ത്യയ്ക്കുള്ള ആധിപത്യം ധൈര്യം നല്കുന്നു. 539 പദ്ധതികള്‍ക്കായി 64 രാജ്യങ്ങള്‍ക്ക് 300 ധനസഹായങ്ങളാണ് ഇന്ത്യ...

വിഷയം : പാകിസ്ഥാനെ കടക്കെണിയിലാഴ്ത്തി

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ചൈനയ്ക്ക് ഗുണപ്രദമാകുമെന്ന് പദ്ധതിയുടെ ആരംഭം മുതല്‍ തന്നെ എല്ലാവര്‍ക്കും ഏറെക്കുറെ ഉറപ്പായിരുന്നു. ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാംഗ് പ്രവിശ്യയെ, ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കാന്‍ 62 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ, ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്ര മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു. എന്നാല്‍, ഈ ഇടനാഴിയില്‍ പാകിസ്ഥാന് എന്താണ് ലാഭം, ഈ പദ്ധതിയിലൂടെ അവര്‍ക്ക് എന്ത് ലഭിക്കും തുടങ്ങിയ ചോദ്യങ്ങള്‍ അന്താരാഷ്ട്ര തലങ്ങളില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. പാകിസ്ഥാനിലെ തന്നെ ചില വിമര്‍ശകരും ഈ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ചൈന - പാക്ക് സാമ്പത്തിക ഇടനാഴിയും അതുമായി ബന്ധപ്പെട്ട മറ്റു ചില പദ്ധതികളും, നിശ്ചയിച്ചതിലും ഉയര്‍ന്ന ചിലവിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്, പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച സമയമാവട്ടെ നേരത്തെ തന്നെ തീര്‍ന്നു കഴിഞ്ഞു. ചുരുക്കത്തില്‍ കണക്ക് കൂട്ടിയതിലും ഉയര്‍ന്ന ചില...

പാര്‍ലമെന്റില്‍ പോയ വാരം

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഈ മാസം 2 ന് ആരംഭിച്ചു. അടുത്ത മാസം 3 വരെയാണ് സമ്മേളനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി എന്‍. ഡി. എ പ്രതിപക്ഷ സര്‍ക്കാരിനെ പാര്‍ട്ടികള്‍ പ്രതിസന്ധിയിലാക്കാന്‍ ആഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ കണക്കുകള്‍ നിരത്തി ഇരുസഭകളിലും അവയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. തൊഴില്‍ചട്ട പരിഷ്‌കരണ ഭേദഗതി ബില്‍, വാടക ഗര്‍ഭ ധാരണ നിയന്ത്രണ ബില്‍ എന്നിവ ഉള്‍പ്പെടെ 25 ബില്ലുകള്‍ പാസാക്കാനാണ് ഗവണ്‍മെന്റ് ശ്രമം. ധനബില്ലും ഈ സമ്മേളനത്തില്‍ പാസ്സാക്കി എടുക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. അതേസമയം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ വിദേശയാത്രികരെയും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രാജ്യസഭയില്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയം 2020-21 കാലയളവില്‍ ആവശ്യപ്പെട്ട ധനാഭ്യര്‍ത്ഥന ആസ്പദമാക്കിയുള്ള റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മറ്റി റിപ്പോര്‍ട്ട് രാധ മോഹന്‍ സിങ്, സുനില്‍കുമാര്‍ മണ്ടല്‍ എന്നിവര്‍ അവതരിപ്പിക്കും. എയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ബില്‍, ഹോ...

യൂറോപ്പിലേയ്ക്കുളള അതിര്‍ത്തി ടര്‍ക്കി തുറക്കുന്നത് അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാക്കുന്നു

2015-ലേതിന് സമാനമായ അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ കാഴ്ചകളാണ് ടര്‍ക്കിയില്‍ അടുത്തിടെ ഉണ്ടാകുന്നത്. അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പിലേക്കുളള അതിര്‍ത്തി കഴിഞ്ഞയാഴ്ചയാണ് ടര്‍ക്കി തുറന്ന് നല്‍കിയത്. തങ്ങളുമായി ടര്‍ക്കി 2015-16 ല്‍ എത്തിച്ചേര്‍ന്ന കരാറിന്റെ ലംഘനമായാണ് യൂറോപ്യന്‍ യൂണിയന്‍ ഇതിനെ കാണുന്നത്. യൂറോപ്പിലേക്ക് നിലക്കാതെയുളള അഭയാര്‍ത്ഥി പ്രവാഹത്തിന് തടയിട്ടത് ഈ കരാറായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്നും. ഇതിലധികം അഭയാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമാണ് ടര്‍ക്കി വാദിക്കുന്നത്. ഇത് തളളിയ യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം ടര്‍ക്കിയിലെ അഭയാര്‍ത്ഥികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ടര്‍ക്കി പ്രസിഡന്റ് എര്‍ദ്ദോഗനെതിരെ 2016-ല്‍ നടന്ന അട്ടിമറി ശ്രമത്തിന് ശേഷം ടര്‍ക്കി ഗവണ്‍മെന്റ്, എതിരാളികള്‍ക്കും മാധ്യമങ്ങള്‍ക്കെതിരേ പോലും കടുത്ത നടപടികളാണ് സ്വീകരിച്ചു പോരുന്നത്. ഒട്ടേറെ ജര്‍മ്മന്‍ പൗരന്മാര്‍ ടര്‍ക്കിയില്‍ തടവില്‍ കഴിയുന്നുണ്ട്. യൂറോപ്പും ടര്‍ക്കിയുമായുളള വ്യാപാരത്തിന് മാന്ദ്യ...

ഇന്തോ-പസഫിക് മേഖലയിലെ പുത്തന്‍ സാധ്യതയ്ക്ക് വഴിതുറന്ന് ബ്ലു ഡോട്ട്‌നെറ്റ് ശൃംഖല

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍, അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്കിനെക്കുറിച്ചായിരുന്നു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബ്ലൂ ഡോട്ട് നെറ്റ് വര്‍ക്കിനെക്കുറിച്ച് വ്യക്തമാക്കിയത്. വികസ്വര രാജ്യങ്ങളിലും സാമ്പത്തികമയി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ധനകാര്യ രീതികള്‍ സുസ്ഥിരമാക്കുന്നതിനും പരമാധികാര കടം നിര്‍ണ്ണയിക്കുന്നതിനും  ധനകാര്യ രീതികളിലുള്ള ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‌കേണ്ടത് എന്ന കാര്യം ഇന്ത്യയും അമേരിക്കയും പൂര്‍ണ്ണമായും തിരിച്ചറിയുന്നു. ആഗോള അടിസ്ഥാന വികസനത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരുകളേയും സ്വകാര്യ- മേഖലയേയും സിവില്‍ സമൂഹത്തേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നും ഈ സംരംഭം ലക്ഷ്യമിട്ടാണ് ബ്ലു ഡോട്ട് നെറ്റ് വര്‍ക്ക് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്...

യു.എസ്. അഫ്ഗാനിസ്ഥാന്‍ സമാധാന ഉടമ്പടി പ്രതീക്ഷയോ ഭയമോ?

അഫ്ഗാന്‍ ദേശീയ സുരക്ഷ പ്രതിരോധ സേനയ്‌ക്കെതിരെ സൈനിക നടപടികള്‍ പുനരാരംഭിക്കുമെന്ന് താലിബാന്‍ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പിക്കാനായി രണ്ട് ദിവസം മുമ്പ് അമേരിക്കയും താലിബാനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചതിന് തൊട്ടു പിന്നാലെയാണ് താലിബാന്റെ നടപടി. യു.എസ്. പ്രത്യേക പ്രതിനിധി ധാല്‍വായ് ഖാലിസാദും താലിബാന്‍ ഡെപ്യൂട്ടി ലീഡര്‍ മുല്ലാ അബ്ദുള്‍ ഖാനി ബിരാദറും കൂടി ചേര്‍ന്ന് ഒന്‍പത് തവണത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്. വെടിനിര്‍ത്തല്‍, വിദേശ സൈന്യത്തിന്റെ വിടുതല്‍, അഫ്ഗാനിസ്ഥാനിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ മധ്യസ്ഥത, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ സമാധാന ഉടമ്പടിയിലെ നാല് പ്രധാന ഘടകങ്ങളായിരുന്നു. ഉടമ്പടി പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ്. സന്നദ്ധത അറിയിച്ചിരുന്നു. 14 മാസ സമയ പരിധിയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ യു.എസ്. പട്ടാളത്തേയും പിന്‍വലിക്കണമെന്ന് കരാറില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ മാര്‍ച്ച് 20-ഓടു കൂടി 5000 താലിബാന്‍ തടവുകാരെ വിട്ടയയ്ക്കണമെന്ന താലിബാന്റെ ആവശ്യവും യു.എസ...

ഇന്ത്യയും ബംഗ്ലാദേശും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നു

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്യംഗ്ലയുടെ ധാക്ക സന്ദര്‍ശനം ബംഗ്ലാദേശുമായുളള ഇന്ത്യയുടെ അടുത്ത ബന്ധം പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന് കീഴില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. 2019 ജനുവരി വരെ ബംഗ്ലാദേശിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ശ്യംഗ്ലയുടെ ധാക്ക സന്ദര്‍ശനം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല അടുത്തിടെ ഇന്ത്യയിലുണ്ടായ ചില സംഭവ വികാസങ്ങളില്‍ ബംഗ്ലാദേശ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ബംഗ്ലാദേശിലും ഉണ്ടാകാനിടയുണ്ടെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ അതിന് അടിസ്ഥാനമില്ലെന്നും ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ ഒരു കാരണവശാലും ബംഗ്ലാദേശിനെ ബാധിക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശനത്തിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രധാനമായും വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം. ബംഗബന്ധു ഷെയ്ക്ക് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാ...

മ്യാന്‍മറുമായുള്ള സഹകരണം ശക്തമാക്കി ഇന്ത്യ

മ്യാന്‍മര്‍ പ്രസിഡന്റ് യു-വിന്‍-മിന്റ് ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് -അയല്‍ക്കാര്‍ ആദ്യം എന്നീ നയങ്ങളിലെ നിര്‍ണ്ണായക പങ്കാളിയാണ് മ്യാന്‍മര്‍. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുമായി സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധം വികസിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ആചാരപരമായ വരവേല്പിനെ തുടര്‍ന്ന് പ്രസിഡന്റ് യു-മിന്‍-മിന്റ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ആശയവിനിമയം നടത്തി. മ്യാന്‍മര്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധിതല ചര്‍ച്ച നടത്തി. പരസ്പരം ആശങ്ക പങ്കിടുന്ന ഉഭയകക്ഷി-ആഗോള-പ്രാദേശിക വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി. ഉന്നതതല യോഗത്തില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യിട്ട് 10 ധാരണാ പത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റാഖിന്‍ പ്രവിശ്യയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. റാഖിന്‍ സ്റ്റേറ്റ് വികസന പദ്ധതിയിന്‍ കീഴില്‍ പരസ്പര സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആശുപത്രി, വിത്ത് സം...

ഇന്ത്യ-ന്യൂസിലന്റ് ബന്ധം : ഇന്തോ-പസഫിക് മേഖലയെ ശക്തമാക്കുന്നു.

ഇന്ത്യ-ന്യൂസിലന്റ് ബന്ധത്തില്‍ ഒരു നല്ല തുടക്കമാണ് ഇക്കൊല്ലം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം ന്യൂസിലന്റിലെ കുടിയേറ്റ വകുപ്പ് മന്ത്രി ഇയാന്‍ ലീസ് ഗാലോവേയുടെ മുംബൈ സന്ദര്‍ശനത്തെ തുടര്‍ന്ന് ഈ മാസം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റേഴ്സും വാണിജ്യമന്ത്രി ഡേവിഡ് പാര്‍ക്കറും സംഘവും ഇന്ത്യ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഈ സന്ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ചരിത്രപരമായി ഇന്ത്യയ്ക്കും ന്യൂസിലന്റിനും ഒട്ടേറെ സമാനതകളുണ്ട്. ബ്രിട്ടീഷ് കോളനി വാഴ്ച, പാര്‍ലമെന്ററി ഭരണ സംവിധാനം, കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുമായുള്ള ബന്ധം എന്നിവ ഇരു രാഷ്ട്രങ്ങളുടേയും പൊതുവായ സവിശേഷതകളാണ്. കൂടാതെ, ഉഭയകക്ഷിപരമായും, ഇന്തോ-പസഫിക് മേഖലയുടെ കാര്യത്തിലും യോജിച്ച സമീപനം വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ-ന്യൂസിലന്റ് ബന്ധത്തിന് ഒരു പുതിയ മാനം നല്‍കി ന്യൂസിലന്റ് ഉപപ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ചില സുപ്രധാന മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന് ഈ ഉദ്യമം വഴിതെളിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹ...