Posts

Showing posts from August, 2019

സഹകരണത്തിന്റെ പുത്തന്‍ മേഖലകള്‍ തേടി ഇന്ത്യയും-റഷ്യയും

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. പ്രധാമന്ത്രി നരേന്ദ്രമോദി അടുത്തമാസം നടത്താനിരിക്കുന്ന റഷ്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് കാരണമാകും. അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തിലും, 20-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായാണ് ശ്രീ നരേന്ദ്രമോദി റഷ്യയിലെത്തുന്നത്. അടുത്തമാസം 4 മുതല്‍ 6 വരെ റഷ്യയിലെ വ്‌ളാഡിവോസ്റ്റേക്കിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്രപ്രധാന വിഷയങ്ങളില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, പുതിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിതെളിക്കും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഈ മാസം ആദ്യം വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശിച്ചിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി തുതിനേവുമായി റഷ്യയിലെ കിഴക്കന്റെ പ്രദേശങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്ന വിഷയത്തെക്കുറിച്ച് ഇരു ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ജി-7 വേദിയില്‍ നടത്തിയ കൂടിക്കാഴ്ച

ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റ് ക്ഷണപ്രകാരം ആയിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം ഇറാന്‍ ആണവകരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും പുലര്‍ത്തുന്ന പൊതു താത്പര്യങ്ങളും ഇങ്ങനെയൊരു നീക്കത്തിന് കാരണമായെന്ന് വേണം കരുതാന്‍. ജി-7 ഉച്ചകോടിയ്ക്കിടെ ശ്രീ മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യാ-അമേരിക്ക വ്യാപാര-വാണിജ്യകാര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ചുങ്കം ചുമത്തുന്നു, ലോകവ്യാപാര സംഘടന നല്‍കിയ വികസ്വര രാജ്യ പദവിയിലൂടെ ഇന്ത്യയ്ക്ക് അധിക പ്രയോജനം കിട്ടുന്നു എന്നൊക്കെ ട്രംപ് ആരോപിച്ചതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിന് അമേരിക്ക ഇറക്കുമതി ചുങ്കം ചുമത്തുകയും ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന എടുത്തുകളയുകയും ചെയ്തിരുന്നു. ഇതിനു ബദലെന്നവണ്ണം 28 അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഈ ജൂണില്‍ ഇന്ത്...

ജപ്പാന്‍ - ദക്ഷിണ കൊറിയ വ്യാപാര സംഘര്‍ഷം

കിഴക്കനേഷ്യന്‍ സാമ്പത്തിക ശക്തികളായ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയാണ്. ദക്ഷിണകൊറിയയിലേയ്ക്കുള്ള മൂന്നോളം രാസവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജപ്പാനാണ് ഇതിന് തുടക്കമിട്ടത്. ഹൈഡ്രജന്‍ ഫ്‌ളൂറൈഡ് ഗ്യാസ്, ഫ്‌ളൂറിനേറ്റഡ് പോളിമൈഡ്, വന്‍കിട വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഫോട്ടോ - റെസിസ്റ്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് ജപ്പാന്റെ വാദം. ഇത്തരം രാസവസ്തുക്കളുടെ ഉപയോഗത്തെ സംബന്ധിച്ച് ജപ്പാന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതിലുപരി വിശ്വസ്തരായ വ്യാപാര പങ്കാളികളുടെ പട്ടികയില്‍ നിന്നും ദക്ഷിണകൊറിയയെ നീക്കം ചെയ്യാനും ജപ്പാന്‍ നടപടി സ്വീകരിച്ചു. ഇത് ഉല്‍പ്പന്നങ്ങളുടെ ആഗോള വിതരണ ചങ്ങലയെയും ബാധിച്ചേക്കാം. പ്രമുഖ ദക്ഷിണ കൊറിയന്‍ കമ്പനികളെല്ലാം തന്നെ ചിപ്പിന്റെയും അതിനൂതന കട്ടിംഗ് - എഡ്ജ് സ്‌ക്രീനുകളുടെയും നിര്‍മ്മാണത്തി നായി ജപ്പാനെയാണ് കൂടുതലായും ആശ്രയിച്ചുവരുന്നത്. അതെന്തായാലും ദക്ഷിണ കൊറിയയിലേയ്ക്ക് ഇത്തരം രാസ വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് ജപ്പാനിലെ കയറ്റുമതി ക്കാര്‍ക്ക് പ്രത്യേക അനുവാദം വേണ്ടി...

ജി-7 ഉച്ചകോടി

ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 7 സാമ്പത്തിക രാഷ്ട്ര ങ്ങളെ ഉള്‍പ്പെടുത്തി ഫ്രാന്‍സ് മുന്‍കൈ എടുത്ത് 1975-ല്‍ തുടക്കം കുറിച്ചതാണ് ജി-7 ഉച്ചകോടി. ജി-7 കൂട്ടായ്മയ്ക്ക് പുറത്ത് നിന്നുള്ള രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ വിപുലീകരിച്ചതിലൂടെ ഈ ഉച്ചകോടിക്ക് ആഗോളതലത്തില്‍ സ്വാധീനം ചെലുത്താനായി. 1989-ല്‍ ഫ്രാന്‍സ് ആതിഥ്യം വഹിച്ച ജി-7 ഉച്ചകോടിയെതുടര്‍ന്നാണ് ഭീകരതയ്ക്ക് ധനസഹായം, കള്ളപ്പണം തുടങ്ങിയവയ്‌ക്കെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) രൂപീകരിച്ചത്. FATF ലെ അംഗമായ ഇന്ത്യ, പാകിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ വേദിയിലൂടെ അന്താരാഷ്ട്ര സഹകരണത്തോടെ ശക്തമായി പ്രവര്‍ത്തിച്ച് വരികയാണ്. ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതിലൂടെ പ്രത്യേക ബിയാറിറ്റ്‌സ് പങ്കാളി എന്ന പദവിയാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം, ഡിജിറ്റല്‍ നവീകരണം തുടങ്ങിയ വിഷയങ്ങളില്‍ ജി-7ന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ...

ബന്ധങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രിയുടെ യു.എ.ഇ. ബഹ്‌റിന്‍ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വാരാന്ത്യത്തില്‍ യു.എ.ഇയും ബഹറിനും സന്ദര്‍ശിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബഹറിനലെ തന്റെ ആദ്യ സന്ദര്‍ശനത്തോടെ ബഹറിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്നതിന്റെ സൂചനയാണ് സന്ദര്‍ശനം. ഉഭയകക്ഷി താല്പര്യമുള്ള മേഖലാ അന്താരാഷ്ട്ര വിഷയങ്ങള്‍ അദ്ദേഹം അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു നല്കിയ നേതൃപരമായ പങ്ക് പരിഗണിച്ച് യു.എ.ഇ. തങ്ങളുടെ പരമോന്നത സിവിലയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കാന്‍ 2019 ഏപ്രിലില്‍ യു.എ.ഇ തീരുമാനിച്ചിരുന്നു. ഓര്‍ഡര്‍ ഓഫ് സയ്ദ് എന്ന ബഹുമതി അദ്ദേഹത്തിന് ഈ സന്ദര്‍ശനത്തില്‍ സമ്മാനിച്ചു. യു.എ.ഇയിലും റുപേ കാര്‍ഡ് ഉപയോഗിക്കാവുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതോടെ ഇന്ത്യന്‍ റുപേ കാര്‍ഡുപയോഗിച്ച് പണമിടപാട് നടത്താവുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമായി യു.എ.ഇ മാറി. സിംഗപ്പൂരും ഭൂട്ടാനും ...

ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനം, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. 1998-ല്‍ ഒപ്പുവച്ചതു മുതല്‍ 20 വര്‍ഷക്കാലമായി നാം കാത്തുസൂക്ഷിക്കുന്ന തന്ത്രപ്രധാന സഹകരണവും ഈ സന്ദര്‍ശനത്തിലൂടെ മെച്ചപ്പെടുകയും ചെയ്തു. ജമ്മുകാശ്മീരില്‍, അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ഫ്രാന്‍സ് നമുക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയം, ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ഭരണകൂടം, ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അടിസ്ഥാനമാക്കിയുളളതും ദശാബ്ദങ്ങള്‍ നീണ്ടതും ശക്തവുമായ ബന്ധമാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. നൈപുണ്യ വികസനം, വ്യോമയാനം, വിവര സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുളള മാര്‍ഗ രേഖയ്ക്കും ഇരു ഭരണകൂടങ്ങളും അനുമതി നല്‍കി. ഇന്ത്യ-ഫ്രഞ്ച് ബന്ധത്തിലെ ഏറ്റവും ശക്തമായ ഘടകമാണ് പ്രതിരോധ മേഖലയിലെ സഹകര...

ഉഭയകക്ഷിബന്ധം പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഇന്ത്യയും നേപ്പാളും

കാഠ്മണ്ഡുവില്‍ നടന്നഇന്ത്യ നേപ്പാള്‍ ജോയിന്റ് കമ്മീഷന്റെ അഞ്ചാമത് യോഗത്തില്‍ ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തപ്പെട്ടു. കണക്ടിവിറ്റി, സാമ്പത്തിക പങ്കാളിത്തം, വ്യാപാരം, ചരക്കുനീക്കം, ഊര്‍ജ്ജം, ജലവിഭവം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ചര്‍ച്ചകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു. ബംഗ്ലാദേശ് നേതാക്കളുമായി നടന്ന ഫലപ്രദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ധാക്കയില്‍ നിന്നും കാഠ്മണ്ഡുവില്‍ എത്തിച്ചേര്‍ന്നത്. ജോയിന്റ് കമ്മീഷന്‍ യോഗത്തിനു മുന്നോടിയായി ഡോ.ജയശങ്കര്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണ അധികാരത്തില്‍ എത്തിയശേഷം നേപ്പാളിലേക്ക് നടത്തുന്ന ആദ്യ മന്ത്രിതല സന്ദര്‍ശനമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഉന്നതതല സന്ദര്‍ശനങ്ങളിലൂടെ നേപ്പാള്‍-ഇന്ത്യ ബന്ധത്തിലുണ്ടായ ഉണര്‍വില്‍ ജോയിന്റ് കമ്മീഷന്‍ സന്തോഷം പ്രകടിപ്പിച്ചതായി നേപ്...

ഉപരാഷ്ട്രപതിയുടെ ബാള്‍ട്ടിക് സന്ദര്‍ശനം

ബാള്‍ട്ടിക് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ മറ്റൊരു നാഴികക്കല്ലായിരുന്നു ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം. ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്‌വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപരാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്. ബാള്‍ട്ടിക് രാജ്യങ്ങളുമായി ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര സന്ദര്‍ശനമായിരുന്നു ഇത്. ഉന്നത നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് പുറമേ വ്യാപാര-വാണിജ്യ സമ്മേളനങ്ങളിലും ശ്രീ.വെങ്കയ്യ നായിഡു അധ്യക്ഷം വഹിച്ചു. കൃഷി, സൈബര്‍ സുരക്ഷ, വിദ്യാഭ്യാസം, ഇ-ഗവേണന്‍സ് തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച അദ്ദേഹം ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. എസ്‌തോണിയന്‍ ഉന്നത ദൗത്യ സമ്മേളനത്തിലും ഉപരാഷ്ട്രപതി സംബന്ധിച്ചു. സംസ്‌കൃതം, യോഗ, ആയുര്‍വ്വേദം തുടങ്ങിയ ഇന്ത്യയുടെ സാംസ്‌ക്കാരിക തനിമകള്‍ ബാള്‍ട്ടിക് ദേശീയതയുമായി ഉള്‍ച്ചേര്‍ക്കുകയായിരുന്നു ഈ ഇടപെടലുകളുടെ ഉദ്ദേശ്യം. വസുദൈവ കുടുംബകം എന്ന് സംസ്‌കൃതത്തില്‍ വിവക്ഷിക്കുന്ന ലോകം ഒന്നാണെന്ന സന്ദേശം ബാള്‍ട്ട...

വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം

കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്ഥാനമേറ്റടുത്തതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണ് ഇത്. ഒക്‌ടോബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരിക്കുകയാണ്. അതിന് തൊട്ടു മുമ്പുളള വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം പുതിയ ഉയരങ്ങളിലേയ്ക്ക് എത്തുന്ന ഈ സാഹചര്യത്തില്‍ വളരെ നിര്‍ണ്ണായകമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രിയ്ക്ക് ഇന്ത്യയിലേക്കുളള ക്ഷണപത്രം ഡോ.എസ് ജയശങ്കര്‍ കൈമാറി. ഷെയ്ക് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ച വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് ഡോ ജയശങ്കര്‍ പറഞ്ഞു. മുന്‍ നയതന്ത്ര ഉദ്യോസ്ഥനായിരുന്ന ഡോ.ജയശങ്കര്‍ ബംഗ്ലാദേശില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മൊമെനുമായുളള കൂടിക്കാഴ്ച്ചയോടെയാണ് തന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീ ജയശങ്കര്‍ തുടക്കം കുറിച്ചത്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കു താല്‍പര്യമുളള നി...

ഐക്യരാഷ്ട്ര സുരക്ഷസമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരി ക്കാനുള്ള പാകിസ്ഥാന്‍ ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ആകെയുള്ള 15 അംഗങ്ങളുടെയും നിര്‍ദ്ദേശം ഉള്‍പ്പെടുത്തി 'പാകിസ്ഥാനൊപ്പം എല്ലാകാലത്തുമുള്ള സുഹൃത്തുക്കള്‍' എന്ന പേരില്‍ ഒരു അടിയന്തര യോഗം വിളിക്കണമെന്ന് ചൈന അപേക്ഷിച്ചിരുന്നു. യു.എന്‍-ലെ പ്രധാന ശക്തികളെല്ലാം ഇന്ത്യയുമായുള്ള ഉഭയകക്ഷി സാഹചര്യം പാകിസ്ഥാനോട് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ചൈനമാത്രമാണ് ജമ്മുകശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ സമീപനം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പിന്റെ പ്രസക്തമായ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിനു ശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ വിഷയത്തിലെ പാക് വാദങ്ങളുടെ മുനയൊടിക്കുന്ന ഒരു നടപടിയായിരുന്നു ഇത്.  ജമ്മു-കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യ വിഷയമാണെന്ന് യു.എസ് ഭരണകൂടം നിരീക്ഷിച്ചപ്പോള്‍, ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന നടപടിയെന്നാണ് റഷ്യ ഇതിനെ വിലയിരുത്തിയത്. മാത്രമല്ല രാഷ്ട്രീയ, ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌ന...

പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം - ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ ലക്ഷ്യം

ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ.ലോട്ടേയ് ഷെറിങിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഭൂട്ടാന്‍ സന്ദര്‍ശനം നടത്തി. രണ്ടാം തവണയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ശ്രീ മോദിയുടെ ആദ്യ ഔദ്യോഗിക ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ഇത്. അയല്‍ക്കാര്‍ ആദ്യം എന്ന ഗവണ്‍മെന്റ് നയത്തിന്റെ ഭാഗമായിത്തന്നെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. കാശ്മീര്‍ വിഷയം ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ലോക രാഷ്ട്രങ്ങളെ കൊണ്ട് ചര്‍ച്ച ചെയ്യിപ്പിക്കുന്നതിനുള്ള പാക് ശ്രമങ്ങള്‍ക്കിടയിലായിരുന്നു ശ്രീ നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഗവണ്‍മെന്റ് നടപടിയെ ഭൂട്ടാന്‍ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും, ശക്തവും അനിവാര്യവുമായ നടപടിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നാണ് ഭൂട്ടാന്റെ നിലപാട്. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉന്നതതല സംഘമാണ് ശ്രീ.മോദ...

യമനില്‍ സമാധാനത്തിന്റെ തിരിനാളം

ഏദന്‍ അട്ടിമറിയ്ക്കുശേഷം സൗദി ദൂതന്മാരുമായി ഈ ആഴ്ച ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് യമന്‍ വിഘടന വാദി നേതാവ് സന്നദ്ധത അറിയിച്ചതാണ് യമനെ സംബന്ധിച്ച് അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. യു എ ഇ പിന്തുണയുള്ള യമന്റെ തെക്കന്‍ വിഘടനവാദി സേന ഏദന്‍ പ്രസിഡന്റിന്റെ കൊട്ടാരം സായുധ വിപ്ലവത്തിലൂടെ പിടിച്ചെടുത്തിരുന്നു. സംഭവത്തിന്റ 40 പേര്‍ കൊല്ലപ്പെടുകയും 260 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുതി പ്രസ്ഥാനത്തെ തകര്‍ക്കാനും നേതാക്കളെ വധിക്കാനും അബ്ദ്‌റബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സേന ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഹുതി വിഘടന നേതാവ് ഐദാറുസ് അല്‍-സുബൈദി പറഞ്ഞു. അടുത്തിടെയുണ്ടായ സംഘര്‍ഷത്തിന് അയവു വരുത്താന്‍ ലക്ഷ്യമിട്ടു. എ. ഇ യും സൗദി അറേബ്യയും ഗവണ്‍മെന്റ് അനുകൂല യമന്‍ സംഘടനകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. പരാജയപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അറബ് രാജ്യത്തിന്റെ ആക്രമണം ശക്തമായപ്പോള്‍ യമന്‍ ഗവണ്‍മെന്റ് അലി അബ്ദുള്ള സലേഹ് തന്റെ അധികാരം ഡെപ്യൂട്ടി ഹാദിയ്ക്ക് 2011ന് കൈമാറി എന്നതാണ് ജിഹാദി ആക്...

വിഷയം: ഗള്‍ഫ് നാടുകള്‍ പാകിസ്ഥാനെ അവഗണിക്കുന്നു

ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കാനും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുമുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിച്ച പാകിസ്ഥാന് തിരിച്ചടി. ജമ്മുകാശ്മീരിനും, ലഡാക്കിനും കേന്ദ്ര ഭരണ പ്രദേശമെന്ന പദവി നല്‍കാനുള്ള ഇന്ത്യന്‍ തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. സ്ഥിരതയുള്ള പക്വമായ രാഷ്ട്രം എന്ന ഇന്ത്യയുടെ പ്രതിഛായയാണ് ഇതിന് കാരണം. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും ശക്തമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് എന്നതാണ് മറ്റൊരു കാരണം. 100 ബില്യണ്‍ ഡോളറിലധികമാണ് അറേബ്യന്‍ ഉപദ്വീപുമായുള്ള ഇന്ത്യയുടെ വ്യാപാരം. മേഖലയിലെ ഏറ്റവും ശക്തമായ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും സംയമനം പാലിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍ എന്നീ പ്രധാന രാജ്യങ്ങള്‍ ഒരു പ്രസ്താവന ഇറക്കാന്‍ പോലും തയ്യാറായില്ല. പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നാണ് യു.എ.ഇ അഭിപ്രായപ്പെട്ടത്. പ്രശ്‌നത്തെ നിസാരാമായാണ് അബുദാബി കാണുന്നതെന്നത് സുപ്രധാനമാണ്. അടുത്തിടെ പാകിസ്ഥാന്, യു.എ.ഇ മൂന്ന് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായവ...

പുതു ഇന്ത്യക്കായുളള പ്രതീക്ഷകളോടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സാമൂഹ്യവും രാഷ്ട്രീയപരവുമായ മാറ്റങ്ങളോടുകൂടിയ പുതു ഇന്ത്യയെ രൂപീകരിക്കുന്നതിനുളള ശക്തമായ സന്ദേശം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ സ്വാതന്ത്രദിന സന്ദേശം. ജനസംഖ്യാ വിസ്‌ഫോടനം രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കുന്നതിനെക്കുറിച്ചുളള ആകുലതകളായിരുന്നു ശ്രീ മോദിയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നിരുന്നത്. 2027-ഓടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുളള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനങ്ങള്‍ വിലയിരുത്തുന്നത്. ജനസംഖ്യാ വിസ്‌ഫോടനം എന്ന വിപത്ത് നിയന്ത്രണ വിധേയമായില്ല എങ്കില്‍ ഇന്ത്യയുടെ അനേക ലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ ഉന്നമനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സാധിക്കുകയില്ല. ഗ്രാമീണരുടെയും, പിന്നോക്കക്കാരുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ചേ മതിയാകൂ. ഇന്ത്യയു െ73-ാം സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയതും ഇതേ വിഷയത്തിനാണ്. ചെറിയ കുടുംബമാണ്, സന്തുഷ്ടവും, സമൃദ്ധവും ആരോഗ്യകരവുമെന്ന് നാം മറന്നു പോകരുതെന്ന് ശ്രീ നരേന്ദ്രമോദി പറഞ്ഞു. ജ...

നവഭാരതത്തിനായുള്ള രാഷ്ട്രപതിയുടെ ആഹ്വാനം

ഒരു സ്വതന്ത്ര്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ 72 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഒരു സവിശേഷ സന്ദര്‍ഭമാണിതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 73-ാം സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ ഒക്‌ടോബര്‍ രണ്ടിന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം നമ്മള്‍ ആഘോഷിക്കുന്നു. എല്ലാത്തരം അസമത്വങ്ങളില്‍ നിന്നും സമൂഹത്തെ നവീകരിക്കാനുള്ള നമ്മുടെ നിരന്തര പരിശ്രമങ്ങള്‍ക്കും രാജ്യത്തെ സ്വാതന്ത്ര്യ പ്രാപ്തിയിലെത്തിക്കുന്നതിനുള്ള ഉദ്യമങ്ങള്‍ക്കും വഴിവിളക്കായി വര്‍ത്തിച്ചത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണെന്നും ശ്രീ കോവിന്ദ് ഓര്‍മ്മിപ്പിച്ചു. മഹാത്മാഗാന്ധി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യയില്‍ നിന്നും തികച്ചും ഭിന്നമാണ് സമകാലീന ഇന്ത്യ എങ്കിലും ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും വളരെ വിലപ്പെട്ടതാണ്. അവഗണന അനുഭവിക്കുന്ന നമ്മുടെ സഹപൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടുന്ന ക്ഷേമപരിപാടികള്‍ നാം രൂപവത്ക്കരിക്കുമ്പോഴും അവ നടപ്പിലാക്കുമ്പോഴും സൗരോര്‍ജ്ജത്തെ പുനരുപയോഗ ഊര്‍ജ്ജ്മാക്കി മാറ്റുമ്പോഴും നാം ഗാന്ധിയന്‍...

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി വിദേശകാര്യമന്ത്രിയുടെ ചൈനാ സന്ദര്‍ശനം.

ചൈനയുമായുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും സാംസ്‌കാരിക ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിനുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ടാംവട്ട വുഹാന്‍ അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഈ വര്‍ഷാവസാനം ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ചൈനാ സന്ദര്‍ശനം. നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ഇരു രാജ്യങ്ങളും ആചരിക്കുകയും ചെയ്തു. ജമ്മു-കാശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിമയനിര്‍മ്മാണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ചൈനീസ് ഉപരാഷ്ട്രപതി വാങ് ക്വീസാനുമായും ശ്രീ. ജയശങ്കര്‍ ചര്‍ച്ച നടത്തി. നിലവിലെ ആഗോള സാഹചര്യങ്ങളോടൊപ്പം മേഖലയിലെ പ്രമുഖ ആഗോള ശക്തി കേന്ദ്രങ്ങളുമായി ഇന്ത്യയും ചൈനയും വളര്‍ന്നു വരുന്നതിനെക്കുറിച്ചും ഇരു രാജ്യനേതാക്കളും ചര്‍ച്ച ചെയ്തു. പുതിയ വിദേശകരാ്യമന്ത്രിയുടെ ആദ്യ ചൈനാ സന്ദര്‍ശനമായിരുന്നു ഇത്. നേരത്തേ ചൈനയുടെ മ...

പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു

കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് അവര്‍ പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. അവരുടെ ഉറച്ച മിത്രങ്ങളായ ചൈനയും സൗദി അറേബ്യയും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള പരിമിതി അറിയിച്ചു. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംയമനം പാലിക്കാനുമാണ് അവര്‍ പാകിസ്ഥാനെ ഉപദേശിച്ചത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച്, കശ്മീരിനെ ജമ്മു കാശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന തീരുമാനം കൈക്കൊണ്ടതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അയല്‍ രാജ്യങ്ങളുടെ പിന്തുണ തേടിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷ പിന്തുണ നേടിക്കൊണ്ടാണ് ഗവണ്‍മെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്. ഈ തീരുമാനം രണ്ടിടത്തും വികസനം കൊണ്ടുവരുന്നതിന് സഹായിക്കുന്നതിനൊപ്പം പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് അറുതി വരുത്താന്‍ സഹായകവുമാണ്. ഏകദേശം 42000 ഇന്ത്യാക്കാരാണ് പാക് ഭീകരവാദികളാല്‍ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് പാകിസ്ഥാനറിയാം, മറ്റ് രാജ്യങ...

5 ട്രില്യണ്‍ ഡോളര്‍സമ്പദ് വ്യവസ്ഥയാകാനുള്ള പ്രയാണത്തില്‍അടിസ്ഥാന സൗകര്യവികസനത്തിന്റെ പങ്ക്

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനും അതിന് ശേഷമുള്ള 8 വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം കൈവരിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പങ്ക് നിര്‍ണ്ണായമാണെന്ന് പറയേണ്ടതില്ല. ഇപ്പോള്‍ സമാപിച്ച പാര്‍ലമെന്റ്  സമ്മേളനത്തില്‍ ധനകാര്യസഹമന്ത്രി അനുരാഗ്‌സിംഗ് ഠാക്കൂര്‍ ഒരു ചോദ്യത്തിനുത്തരമായി ലോക്‌സഭയെ അറിയിച്ചത്. വര്‍ഷം ഒരു ട്രില്യണ്‍ ഡോളറിലധികം അടിസ്ഥാന  സൗകര്യ വികസനത്തിനായി ചെലവിടുന്നുണ്ട് എന്നാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 5.97 ട്രില്യണ്‍ രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ചെലവഴിച്ചത്. 2025-നുള്ളില്‍ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കഠിനമാണെങ്കിലും അപ്രാപ്യമല്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ലഭിക്കുന്ന മുന്‍ഗണന ഇതിന്റെ സൂചനയാണ്. 8 ശതമാനം വളര്‍ച്ചാ കൈവരിച്ചാല്‍ മാത്രമേ നിലവിലെ 2.8 ട്രില്യണ്‍ ഡോളറില്‍ നിന്നും 2025 -ഓടുകൂടി 5 ലക്ഷം ട്രില്യണ്‍ ഡോളറിലെത്താന്‍ കഴിയൂ. പ്രതികൂല കാലാവസ്ഥയില്‍പ്പോലും 6-7 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്...

അമേരിക്ക - താലിബാന്‍ സംഭാഷണവും ഇന്ത്യയുടെതാല്പര്യവും

അമേരിക്കയുടെയും നാറ്റോയുടെയും സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുന്നതിനും ആത്യന്തികമായ സമാധാനം നിലനിര്‍ത്തുന്നതിനുമായുള്ള 8-ാമത് അമേരിക്ക - താലിബാന്‍ സന്ധിസംഭാഷണം ദോഹയില്‍ അവസാനിച്ചു. പകരം, അന്തര്‍ദേശീയ ഭീകരസംഘടനകളായ അല്‍-ഖ്വായിദയ്ക്കും ഐ.എസിനും സഹായം നല്‍കില്ലെന്നുള്ള വാഗ്ദാനം നല്‍കേണ്ടതുമാണ്. യുദ്ധകെടുതിയില്‍ ഇല്ലാതായ മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റുമായും സംഭാഷണം നടത്തും. ഇവ സുസാധ്യമാക്കുന്നതിന് അമേരിക്കയുമായി സംഭാഷണത്തിനായി 2013 ല്‍ താലിബാന്റെ ഓഫീസ് പ്രവര്‍ത്തനം ദോഹയില്‍ ആരംഭിച്ചിരുന്നു. ഇരുവിഭാഗവും തമ്മില്‍ പലതവണ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇരുകൂട്ടരുടെയും നിബന്ധനമൂലം അന്തിമഫലം കണ്ടിരുന്നില്ല. അമേരിക്കയുടെയും നാറ്റോയുടെയും അഫ്ഗാനിസ്ഥാനിലുള്ള യുദ്ധദൗത്യം 2014 ല്‍ അവസാനിച്ചതിന്‌ശേഷം സംഭാഷണത്തിന്റെ സാധ്യത തുലോം വിരളമായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗവും താലിബാന്റെ നിയന്ത്രണത്തി ലായിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാന്റെ മുഴുവന്‍ സൈന്യത്തിന് അതിനോട് കിടപിടിക്കാന്‍ തക്കശേഷി ഉണ്ടായിരുന്നില്ല. താലിബാനുമായി സന്ധിസംഭാഷണം ഇല്ലാതെയും അധ...

സായുധസേനയുടെ ആധുനീകരണം

അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ സായുധസേനയുടെ മികവ് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത യിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ ജനതയുടെ സാമൂഹിക- സാമ്പത്തിക വികാസത്തിന് ഊന്നല്‍ കൊടുക്കുമ്പോള്‍ ഇത് അത്ര എളുപ്പമുള്ള കാര്യവുമല്ല, എന്നിരുന്നാലും സമ്പൂര്‍ണ സുരക്ഷയില്ലാതെ ഒരു രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുമില്ല. ഇതിന്റെ വെളിച്ചത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് 4.31 ട്രില്യന്‍ ഡോളര്‍ വകയിരുത്തിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നിരുന്നാലും അത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.04 ശതമാനം മാത്രമാണ് പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പ്രതിരോധ നവീകരണത്തിന്റെ ആവശ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നുണ്ട് എന്നതിനെയാണ് വ്യക്തമാക്കുന്നത്. 2027 വരെയുള്ള കാലയളവിലേയ്ക്കുള്ള സായുധസേന നവീകരണ പദ്ധതികളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രമുഖ സ്വകാര്യ കമ്പനികളുടെ സഹകരണവും പ്രതിരോധ മേഖലയുടെ നവീകരണ - നിര്‍മ്മാണങ്ങള്‍ക...

ജമ്മു-കാശ്മിരീന്റെയും ലഡാക്കിന്റെയും വികസന മാര്‍ഗ്ഗരേഖയുമായി പ്രധാനമന്ത്രി.

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നിലെ കാരണങ്ങളും ജമ്മു-കാശ്മീരിന്റെ പ്രത്യക അധികാര പദവി ഒഴിവാക്കിയതിനെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ വിശദമാക്കി.  ഈ ആഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും അനുച്ഛേദം 370 റദ്ദാക്കുന്നതിനായി വോട്ട് രേഖപ്പെടുത്തി. ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇതോടെ നിലവില്‍ വന്നു. പതിറ്റാണ്ടുകളായുള്ള തീവ്രവാദം, വിഭാഗീയത, രാഷ്ട്രീയ അനിശ്ചിതത്വം അഴിമതി എന്നിവയ്ക്ക് തടയിടാന്‍ ഇതിലൂടെ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം  370 ല്‍ നിന്നുള്ള സ്വാതന്ത്ര്യമെന്നത് ഒരു യാഥാര്‍ത്ഥമായതായും  ശ്രീ. മോദി പറഞ്ഞു.  അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും രാജ്യത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കാനുമാണ് ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന ജമ്മു-കാശ്മീരില്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം കൊണ്ട് ഏതാണ്ട് 42,000 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം അയല്‍ രാജ്യമായ പാകിസ്ഥാനുണ്ട്. അനുച്ഛേദം 370 ജമ്മു-കാശ്മീരില്‍ ...

പാകിസ്ഥാന്റെവീണ്ടുവിചാരമില്ലാത്ത പ്രതികരണം

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത് പാകിസ്ഥാനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപടി മുന്നോട്ടുള്ള ഇന്ത്യയുടെ ഈ നടപടി അവര്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ജമ്മു കാശ്മിര്‍, ലഡാക്ക്എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചത് തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ഈ നീക്കം പാകിസ്ഥാനെ പൂര്‍ണമായും സ്തബ്ധരാക്കി. ഈ നീക്കത്തോടെ കാശ്മീര്‍ കാര്യങ്ങളില്‍ സമ്പൂര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന് നല്ലവണ്ണംഅറിയാം. അതുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് അസാധാരണമായഒരുഎടുത്തുചാട്ടത്തിന് തുനിഞ്ഞത്. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരികെ വിളിച്ചും ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മടക്കിയയച്ചും ഇന്ത്യയുമായുള്ള വ്യാപാരബന്ധം റദ്ദാക്കിയും, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. എന്തോ സംഭവിച്ചിരിക്കുന്നുവെന്ന തരത്തില്‍, കാശ്മീര്‍ പ്രശ്‌നങ്ങളിലിടപെടാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുന്നു. പാകിസ്ഥാന്റെ ഇത്തരം നടപടികള്‍ ആരും തന്നെ ഗൗരവമായി കണക്കിലെടുക്കാത്തതിനാല്‍ ഒരു സഹായവും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില...