Posts

Showing posts from June, 2019

ഒസാക്കയില്‍ ബ്രിക്‌സ് നേതാക്കളുടെ അനൗദ്യോഗിക സമ്മേളനം

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ബൊല്‍, സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷം വഹിക്കുന്ന ജപ്പാനെ അനുമോദിച്ചു. വ്യാപാരം, ശാസ്ത്ര സാങ്കേതിക ആവിഷ്‌ക്കാരം, അടിസ്ഥാന സൗകര്യം, കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യ പരിപാലനം, വര്‍ദ്ധിച്ചു വരുന്ന വാര്‍ദ്ധക്യ ജനസംഖ്യ, സുസ്ഥിര വികസനം എന്നീ വിഷയങ്ങള്‍ക്ക് ജപ്പാന്‍ നല്‍കുന്ന മുന്‍ഗണനയും അവര്‍ അഭിനന്ദിച്ചു. ലോക സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്നും 2020 ഓടുകൂടി അത് മുന്നേറാന്‍ സാധ്യതയുണ്ടെന്നും ബ്രിക്‌സ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എങ്കിലും വ്യാപാരത്തിലുള്ള ഉണര്‍വ്, ഭൗമശാസ്ത്രപരമായും രാഷ്ട്രീയപരമായും ഉള്ള സമ്മര്‍ദ്ദം, വ്യാപാര ചരക്കു വിലവര്‍ദ്ധന, തുടങ്ങിയ പല ഘടകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗതി അനിശ്ചിതത്വത്തിലാക്കുന്നു. ആഗോള വ്യാപാരത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ ആഗോള സാമ്പത്...

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഇന്ത്യാ സന്ദര്‍ശനവും, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരോട് അദ്ദേഹം നടത്തിയ ചര്‍ച്ചയും വളരെ ഫലപ്രദമായിരുന്നു. ഉഭയകക്ഷി ബന്ധത്തിലെ ചില പ്രധാന മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണര്‍ത്തിയിരുന്നു. ഇറക്കുമതി ചുങ്കത്തില്‍ വരുത്തിയ വര്‍ദ്ധനവ്, ഇറാനെ സംബന്ധിച്ച വിഷയങ്ങള്‍, ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന മുന്‍ഗണനാ പദവി റദ്ദാക്കിയത്, ഇന്ത്യന്‍ ടെക്കികള്‍ക്കുള്ള എച്ച് 1 ബി വീസ പ്രശ്‌നം, വെനെസുലയുമായുള്ള ഊര്‍ജ്ജവ്യാപാരം റഷ്യയില്‍ നിന്നുള്ള ആയുധ ഇടപാട് തുടങ്ങിയ സുപ്രധാന മേഖലയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സംഭാഷണം അനിവാര്യവാമായിരുന്നു. ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആവശ്യമായ പാതയൊരുക്കാന്‍ പോംപിയോയുടെ ഇന്ത്യാ സന്ദര്‍ശനം ആവശ്യമായി തീര്‍ന്ന സാ...

വികസന അജണ്ട ആവര്‍ത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി

വീണ്ടും അധികാരത്തിലെത്തുമ്പോള്‍, പാവപ്പെട്ടവരുടെ ഉന്നമനവും. ആധുനിക അടിസ്ഥാന സൗകര്യ വികസനവുമാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രാജ്യനന്മയ്ക്കും ജനതാല്പര്യത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് വികസനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല, എന്നുമാത്രമല്ല വികസന അജണ്ടയില്‍ ഉറച്ചു നില്‍ക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. രാജ്യം പുരോഗമിക്കുമ്പോള്‍ ഓരോ ഇന്ത്യാക്കാരനും ശാക്തീകരിക്കപ്പെടുന്നു, കൂടാതെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുവെന്നും ശ്രീ മോദി കൂട്ടി ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നിരവധി പദ്ധതികള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് രാജ്യത്തെ ആധുനികതയുടെ പാതയിലെത്തിച്ചു. ആള്‍ ഇന്ത്യാ മെഡിക്കലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എണ്ണം ആറില്‍ നിന്ന് ഇരുപതാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 150 ഓളം ജില്ലാ ആശുപത...

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

രണ്ടാംവട്ടം അധികാരത്തിലേറിയ എന്‍.ഡി.എ. ഗവണ്‍മെന്റ് തൊഴില്‍ ലഭ്യത ഉറപ്പാക്കാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വളര്‍ച്ച ഉറപ്പാക്കാന്‍ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് തന്റെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. വിദേശ സാമ്പത്തിക നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നിതി അയോഗിന്റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ജൂലൈ 5-ന് നടക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി തൊഴില്‍, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയുടെ പ്രാധാന്യം ചര്‍ച്ചയായി. തൊഴില്‍, കൃഷി, ജലവിഭവം, കയറ്റുമതി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സാമ്പത്തിക വിദഗ്ധരെ അഞ്ചുപേരുടെ സംഘങ്ങളായി തിരിച്ചു. സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുക, തൊഴില്‍ ലഭ്യത എന്നിവയ്ക്കായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ആദ്യം അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയായിരുന്നു മോദ...

മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത് അമേരിക്ക വീണ്ടും അവരുടെ കാപട്യം വെളിവാക്കിയിരി ക്കുകയാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരി ക്കന്‍ റിപ്പോര്‍ട്ടിലൂടെ അവര്‍ മറ്റു രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ത്തിന്റെ വിധികര്‍ത്താക്കള്‍ ചമയാനുള്ള ശ്രമത്തിലാണ്. ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം മുഴുവന്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനെ ഇന്ത്യാ ഗവണ്‍മെന്റ് ശക്തമായ ഭാഷയില്‍ തള്ളിക്കളയുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങളെക്കുറിച്ച് അമേരിക്ക അഭിപ്രായം പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മതേതരത്വത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി ഇന്ത്യ വ്യക്തമാക്കി. മാത്രമല്ല ഏറ്റവും വലിയ ശക്തമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്ഥായിയായ സഹിഷ്ണതയും ബഹു സ്വരതയും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധവു മാണ്. ഏറെ കൗതുകകരമായിട്ടുള്ളത്, അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച കമ്മീഷന്റെ തലവന്‍ ടെന്‍സി ഡോര്‍ ജിയുടെ വ്യത്യസ്താഭിപ്രായമാണ്. ശക്തമായ ജനാധിപത്യവും, നീതിന്യായ വ്യവസ്ഥയുമുള്ള ഒ...

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സ് നടപടികളില്‍ മുഖം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ നടന്ന ആറ് ദിവസത്തെ സമ്പൂര്‍ണ്ണ യോഗം പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഒക്‌ടോബറിന് മുന്‍പ് സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പാകിസ്ഥാനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനാണ് സാധ്യത. കള്ളപ്പണത്തിനെതിരെയും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനെതിരെയും നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ എഫ്.എ.റ്റി.എഫിനും ഏഷ്യാ പസഫിക് കൂട്ടായ്മയ്ക്കും ഉറപ്പ് നല്‍കി ഒരുവര്‍ഷം പിന്നിട്ടിട്ടും ആ ദിശയില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തൊലിപ്പുറത്തുള്ള ചില നടപടികളിലൊതുങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥത സംശത്തിന്റെ നിഴലിലാണ്. പാക് മണ്ണില്‍ ഭീകരവാദത്തിന് ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഭാവി നടപടിയും സ്വീകരിച്ചില്ല. മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എഫ്.എ.റ്റി.എഫ്, കള്ളപ്പണത്തിനെതിരെയും, ഭീകര പ്രവര്‍...

പാര്‍ലമെന്റില്‍ പോയവാരം

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ആകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ' എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം ' എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്‍.ഡി.എ. സഖ്യം മുന്നോട്ടു പോകുന്നത് എന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു. എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ ആദ്യ ഭരണകാലഘട്ടം ജനങ്ങള്‍ നന്നായി വിലയിരുത്തിയതിനുശേഷമാണ് രണ്ടാംഘട്ടത്തില്‍ ശക്തമായ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ പകുതിയിലേറെപേരും ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നവരാണെന്നും സ്ത്രീ പ്രാതിനിധ്യം കൊണ്ട് 17-ാം ലോക്‌സഭ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രാമീണ മേഖലയുടെ...

ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധം വീണ്ടും ദൃഢമാകുന്നു

അമേരിക്കയുമായുള്ള വ്യാപാര മുന്‍ഗണനാ പദവി ട്രംപ് ഭരണകൂടം പിന്‍വലിക്കുകയും, അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 28 ഉല്‍പ്പന്നങ്ങളുടെ ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യമാണ് നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ രണ്ടാം ഭരണകാലാരംഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന കൂട്ടുകെട്ടിനെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുകയും ചെയ്തു. അതേസമയം ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കു മുമ്പായി ഈ മാസം 25 മുതല്‍ 27 വരെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മിഷേല്‍ പോംപിയോ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്യും, തിരഞ്ഞടുപ്പിനു ശേഷം ഇന്ത്യയും അമേരിക്കയുമായി നടക്കുന്ന ആദ്യ ഉന്നതതല യോഗമാകും ഇത്. ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. പോംപിയോയുടെ സന്ദര്‍ശനം ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമായിട്ടു വേണം കരുതാന്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ഉഭയകക്ഷി ...

പേര്‍ഷ്യന്‍ ഗള്‍ഫിലെ സൈനിക ഒരുക്കം

 തയ്യാറാക്കിയത് : ഡോ. മൊഹമ്മദ് മുദാസ്സിര്‍ ഖമന്‍ നയതന്ത്ര വിശകലന വിദഗ്ധന്‍   വിവരണം : കവിത സുനു പേര്‍ഷ്യന്‍ ഗള്‍ഫിലെ സുരക്ഷ ശക്തമാക്കാന്‍ 1000 സൈനികരെ കൂടുതലായി അയയ്ക്കുമെന്ന് യു എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഗള്‍ഫ് ഓഫ് ഒമാനില്‍ രണ്ടു എണ്ണടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് നടപടി. 2018 മെയില്‍ ഇറാന്‍ ആണവകരാറില്‍ നിന്നും പിന്‍മാറാനുള്ള യു എസ് തീരുമാനത്തെ തുടര്‍ന്ന് പ്രദേശത്ത് തീവ്രമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനു നടുവിലാണ് ഈ സംഭവങ്ങള്‍ ഉടലെടുക്കുന്നത്. കൂടാതെ ഇറാനുമേല്‍ യു എസ് വീണ്ടും സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുകയും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ നിന്നുള്ള ഇളവ് കഴിഞ്ഞ മാസം നീക്കുകയും ചെയ്തു. ഇതിനുപുറമേ പുതുതായി കൂടുതല്‍ ഉപരോധ നടപടികള്‍ കൊണ്ടുവരാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ആണവകരാറില്‍ ഒപ്പുവച്ച യു.കെ., ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധത്തില്‍ ഇളവുവരുത്താന്‍ കൂടുതല്‍ നടപടികളെടുക്കണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം കരാര്‍ പിന്‍വ...

എതിര്‍ക്കുന്നവരെ പാക് ഗവണ്‍മെന്റ് നിശ്ശബ്ദരാക്കുന്നു

പാകിസ്ഥാന്‍ രാഷ്ട്രീയ കലാപത്തിന്റെ നടുവിലാണ്. ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കുന്ന നടപടി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹരിക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ഗവണ്‍മെന്റ് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്) പാര്‍ട്ടിയിലെ ഹംസ ഷഷനാബ് എന്നിവരെ അറസ്റ്റ്  ചെയ്ത. ് പ്രതിപക്ഷ നിരയെ നിശ്ബ്ദമാക്കിയ ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് പഷ്തൂണ്‍ തഹാഫസ് മൂമെന്റിനെ അടിച്ചമര്‍ത്തി. രാജ്യംവിട്ട മുതാഹിദാ ഖ്വാമി മൂമെന്റ് നേതാവ് അല്‍താഫ് ഹുസൈന്‍ ബ്രിട്ടണില്‍ അറസ്റ്റിലായതിന് പിന്നിലും പാകിസ്ഥാന്റെ കൈകളാണ്. പാകിസ്ഥാന്‍ സേനയടെ ആജ്ഞാനുവര്‍ത്തിയായാണ് അവിടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഏതായാലും ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കുന്നത് ഇപ്പോള്‍ പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അഴിമതി ആരോപണമുന്നയിച്ച് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ എന്‍.എ.ബി. അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ പാര്‍ട...

അഞ്ചാമത് C.I.C.A ഉച്ചകോടിയും ഇന്ത്യയും

ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം സംബന്ധിച്ചും മേഖലയിലെ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായും രൂപീകരിച്ച സി ഐ സി എ - സിക്കയുടെ അഞ്ചാമത് ഉച്ചകോടി കഴിഞ്ഞ വാരാന്ത്യത്തില്‍ താജിക്കിസ്ഥാനില്‍ നടന്നു. കസാഖ്സ്ഥാന്‍ മുന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവിനെയാണ് സിക്കയുടെ സ്ഥാപക നേതാവായി കരുതുന്നത്. 1992 ല്‍ യു എന്‍ പൊതുസഭയില്‍ ശ്രീ നസര്‍ബയേവയാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ആശയം അവതരിപ്പിച്ചത്. മുപ്പതോളം ഏഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സിക്കയുടെ ആസ്ഥാനം കസാഖിസ്ഥാന്‍ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലാണ്. 2002 ല്‍ കസാഖ്സ്ഥാനിലെ അല്‍മാട്ടിയിലാണ് സിക്കയുടെ ആദ്യ ഉച്ചകോടതി നടന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം ദൃഢമാക്കി മേഖലയിലെ സമാധാനാന്തരീക്ഷവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് സിക്ക പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ പ്രദേശത്തെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുളള അഞ്ച് ഘട്ടങ്ങളിലായുള്ള ഒരു പദ്ധതിക്ക് രൂപം നല്‍...

വളരുന്ന ഇന്ത്യ ചൈന സൗഹൃദം

ശ്രീ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ഇന്ത്യ- ചൈന ബന്ധം സ്ഥിരത കൈവരിക്കാനാണ് സാധ്യത. അമേരിക്ക-ചൈന വ്യാപാര യുദ്ധം അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയിരിക്കുന്ന അസ്ഥിരത ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. 2017-ല്‍ ഡൊക്‌ലാം പ്രശ്‌നം പരിഹരിച്ചതിനു ശേഷം ബന്ധം മെച്ചപ്പെടുത്താന്‍ ഇരുപക്ഷവും ശ്രമിച്ചിട്ടുണ്ട്. 2018-ലെ വുഹാന്‍ ഉച്ചകോടി ഇതിന്റെ പരിണിത ഫലമായിരുന്നു. വുഹാന്‍ ഉച്ചകോടിയും അനൗപചാരിക സംഭാഷണങ്ങളും പരസ്പര വിശ്വാസം വളര്‍ത്താന്‍ സഹായകമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യ ചൈന ബന്ധത്തില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തു. തുടര്‍ച്ചയായി നാലു തവണ വീറ്റോ ചെയ്ത ശേഷം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ഐക്യരാഷ്ട്രസഭാ നീക്കത്തെ പിന്തുണയ്ക്കാന്‍ ചൈന തീരുമാനിച്ചത് വുഹാന്‍ ഉച്ചകോടിയുടെ വിജയമായി കണക്കാക്കുന്നു.  കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ്  ഷി ജിന്‍ പിങും ഉഭയകക്ഷി ചര്‍ച്ച നടത്തി. ജൂണ്‍ 28, 29 തീയതികളില്‍ ഒസാക്കയില്‍ നടക്കുന്...

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനം

രണ്ടാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ശ്രീ നരേന്ദ്രമോദി ഇക്കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളില്‍ കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശനം നടത്തി. ഉഭയകക്ഷി വിഷയങ്ങളെ സംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോന്‍ബേ ജിന്‍ ബെക്കോവുമായി ശ്രീ മോദി ചര്‍ച്ച നടത്തി. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായുളള ശ്രീ മോദിയുടെ കൂടിക്കാഴ്ച നയതന്ത്ര ബന്ധത്തില്‍ ഊന്നിയുളളതായിരുന്നു. 2019 മേയ് 30-ന് ശ്രീ മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നടന്ന ഷാന്‍ഹായി സഹകരണ ഉച്ചകോടിയ്ക്കിടെ ഇരു രാജ്യനേതാക്കളും ചേര്‍ന്ന് ആദ്യ-ഇന്ത്യാ കിര്‍ഗിസ് ബിസിനസ് ഫോറം യോഗത്തേയും അഭിസംബോധന ചെയ്തു. ഈ യോഗവും വന്‍ വിജയമായിരുന്നു ഒപ്പം ഇരു രാജ്യങ്ങളേയും സംബന്ധിച്ച് നാഴികക്കല്ലുമായിരുന്നു. ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിനും ഇരുരാജ്യങ്ങളും തമ്മിലുളള നിക്ഷേപ ഉടമ്പടിയ്ക്കും ഇന്ത്യയും കിര്‍ഗിസ്ഥാനും അന്തിമരൂപം നല്‍കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര നിക്ഷേപ കാര്യങ്ങളില്‍ അനുകൂലാന്തരീക്ഷം രൂപപ്പെടാന്‍ കാരണമായേക്കും. ഇ...

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം

പതിനേഴാം ലോക്‌സഭയുടെ ആദ്യ ബഡ്ജറ്റ് സമ്മേളനം നാളെ തുടങ്ങും. തെരഞ്ഞെടുപ്പില്‍ ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് രണ്ടാം തവണയും വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ സമ്മേളനമാണിത്. രണ്ട് മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ജനക്ഷേമകരമായ പദ്ധതികളാണ് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത്. 17-ാം ലോക്‌സഭയുടെ പുതിയ സ്പീക്കറെ ജൂണ്‍ 19 ന് തെരഞ്ഞെടുക്കും. പ്രോ-ടെം സ്പീക്കര്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും. തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും ജൂണ്‍ 20 ന് അഭിസംബോധന ചെയ്ത് സംസാരിക്കും. 17-ാം ലോക്‌സഭയുടെ 2019-20 വര്‍ഷത്തെ ബഡ്ജറ്റ് ജൂലൈ 5 ന് അവതരിപ്പിക്കും. തുടര്‍ന്ന് ഇരുസഭകളിലും രാഷ്ട്രപതിക്ക് നന്ദി പ്രമേയ ചര്‍ച്ച നടക്കും. അഞ്ച് ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിന് ജൂലൈ 26 ഓടെ പരിസമാപ്തിയാകും. സാധാരണക്കാരുടെ മേല്‍ വിശ്വാസം നേടാനായതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാതവണയും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്ത...

ബിഷ്കെക്കില് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി

ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നയതന്ത്ര രംഗത്ത് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏകപക്ഷീയമായ നടപടികളും സംരക്ഷണവാദവും ആര്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും ആരോഗ്യകരമായ ബന്ധങ്ങള്‍ എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടു വച്ചു. ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം, സാഹിത്യം, സംസ്‌കാരം, ഭീകരവിമുക്ത സമൂഹം ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയില്‍ ആരോഗ്യകരമായ സഹകരണം വേണം. മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. അഫ്ഗാന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് ആ രാജ്യത്തെ സ്ഥിരതയും സമാധാനവും ഉണ്ടാകേണ്ടതെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു. മേഖലയിലെ തന്ത്രപരമായ സഹകരണത്തിന്റെ രാജ്യാന്തര ശ്രദ്ധ നേടിയ ഷാങ്ഹായ് ഉച്ചകോടി ഉഭയകക്ഷി ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ചൈനീസ് പ്രസിഡന്റ് ഖ...

'ജി -7 ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം'

ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന 45-ാ മത് ജി -7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ദക്ഷിണ ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെയാണ് ജി-7 ഉച്ചകോടി നടക്കുന്നത്. പ്രത്യേക ക്ഷണിതാവ് ആയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കള്‍ ആയിരിക്കും. ആഗോള സമൂഹത്തിനു മുന്നിലുള്ള വെല്ലുവിളികള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചകള്‍ക്കായി ലോകത്തെ മുഖ്യ രാഷ്ട്ര നേതാക്കള്‍ സമ്മേളിക്കുന്ന വേദിയാണ് ജി -7. ആഗോള സാമ്പത്തിക രാഷ്ട്രീയ ശക്തിയായി വളര്‍ന്നു മുന്നേറുന്ന ഇന്ത്യയ്ക്കുള്ള അംഗീകാരമാണ് ഉച്ചകോടിയിലേക്കുള്ള ഈ ക്ഷണം. മാത്രമല്ല ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്ര പ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഇതിലൂടെ മനസിലാക്കാം. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ പലകാര്യങ്ങളിലുമുള്ള വ്യക്തിപരമായ യോജിപ്പും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം, ആഗോളവല്‍ക്കരണം എന്നിവ പ...

'ആഫ്രിക്കന് രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ദൃഢമാക്കുന്നു'

 ശ്രീ . നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന് ‍. ഡി . എ . ഗവണ് ‍ മെന്റ് , ആഫ്രിക്കന് ‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതല് ‍ ശക്തിപ്പെടുത്തുകയാണ് .   സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന് ‍ തന്നെ വിദേശകാര്യ സഹമന്ത്രി ശ്രീ . വി . -2- മുരളീധരന് ‍ നടത്തുന്ന ത്രിദിന നൈജീരിയന് ‍ സന്ദര് ‍ ശനം ഇക്കാര്യം വ്യക്തമാക്കുന്നു .   നൈജീരിയായില് ‍ ജനാധിപത്യ ദിനാഘോഷങ്ങളില് ‍ പങ്കെടുക്കുന്നതിന് പുറമേ നൈജീരിയന് ‍ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി .   പ്രസിഡന്റ് മുഹമ്മദ് ബുഹാരി , വൈസ് പ്രസിഡന്റ് യെമി ഒസിന് ‍ ബാജോ എന്നിവരുമായി ശ്രീ . വി . മുരളീധരന് ‍ ചര് ‍ ച്ചകള് ‍ നടത്തി .   ദക്ഷിണാഫ്രിക്ക , നൈജര് ‍, എത്യോപ , ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര് ‍ ഉള് ‍ പ്പെടെ ചടങ്ങില് ‍ സംബന്ധിക്കുന്ന മറ്റ് ആഫ്രിക്കന് ‍ രാജ്യങ്ങളിലെ നേതാക്കന് ‍ മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി . സന്ദര് ‍ ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം പ്രതിഫലിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട...